വനിതാ കമ്മിഷനും യുവജന കമ്മിഷനും തന്നെ വേട്ടയാടുന്നതായി രാഹുൽ ഈശ്വർ. ചാനൽ ചർച്ചയിൽ ഹണി റോസിനെതിരെ മോശം പരാമർശം നടത്തിയതിൽ രാഹുൽ ഈശ്വറിനെതിരെ സംസ്ഥാന യുവജന കമ്മീഷൻ കേസെടുത്തിരുന്നു.
എന്നാൽ ഭരണഘടന പദവികളായ വനിതാ കമ്മിഷനും യുവജന കമ്മിഷനും അഭിപ്രായം പറഞ്ഞതിന് തന്നെ വേട്ടയാടുന്നതായും തൻ്റെ വാദങ്ങളോ മറുപടികളോ അവർ കേട്ടിട്ടില്ല എന്നും രാഹുൽ പറഞ്ഞു. ജനുവരി 30 മുതൽ പുരുഷ കമ്മിഷന് വേണ്ടി ക്യാമ്പയിൻ ആരംഭിക്കും. പുരുഷ കമ്മിഷന് വേണ്ടിയുള്ള നിവേദനം തയ്യാറാക്കി രണ്ട് എം.എൽ.എ.മാരെ കാണും. എൽദോസ് കുന്നപ്പള്ളിയോടും ചാണ്ടി ഉമ്മനോടും പ്രാഥമിക ആശയവിനിമയം നടത്തി. ജനുവരി 21 നിവേദനം നൽകും. പരാതി കൊടുക്കുന്നവർ ആരും അതിജീവിതർ അല്ലന്നും രാഹുൽ കൂട്ടിച്ചേർത്തു.
