കൊൽക്കത്തയിലെ ബലാത്സംഘവുമായി ബന്ധപെട്ടു പിന്നാലെ ഇറക്കിയ വിവാദ ഉത്തരവ് പിൻവലിച്ചു അസമിലെ സിൽച്ചാർ മെഡിക്കൽ കോളേജ്, മെഡിക്കൽ കോളേജിലെ പെൺകുട്ടികൾ രാത്രി പുറത്തിറങ്ങരുതെന്നും അനാവശ്യമായ ശ്രദ്ധ ആകർഷിക്കരുതെന്നുമടങ്ങിയ നിർദേശങ്ങളായിരുന്നു ഈ ഉത്തരവിൽ ഉണ്ടായിരുന്നത്. എന്നാൽ ഈ ഉത്തരവിന് നിരവധി വിമർശനങ്ങളും എത്തിയിരുന്നു.വനിതാ ഡോക്ടർമാരുടെയും ,വിദ്യാർത്ഥികളുടെയും എല്ലാ ആരോഗ്യ പ്രവർത്തകരുടെയും സുരക്ഷ വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ്ഈ ഉത്തരവു എന്നായിരുന്നു മെഡിക്കൽ കോളേജിന്റെ വിശദീകരണം
വിദ്യാര്‍ത്ഥിനികളുടെയും വനിതാ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനെന്ന വിലയിരുത്തലില്‍ ഇറക്കിയ ഉത്തരവ് വ്യക്തി സ്വാതന്ത്ര്യത്തിന് എതിരാണെന്നായിരുന്നു ആരോപണം ഉയർന്നത്.
കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് സിൽച്ചാർ മെഡിക്കൽ കോളേജ് ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്
