അവയവധാനത്തിനെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വാർത്തകൾ ആണ് ഓരോ ദിവസം കഴിയും തോറും പുറത്ത് വരുന്നത്. ഇപ്പോഴിതാ അത്തരത്തിൽ പുതിയ ഒരു വാർത്ത കൂടി വന്നിരിക്കുകയാണ്. അവയവദാനം ചെയ്ത യുവതിയെ ലോഡ്ജിൽ വിളിച്ച് വരുത്തി ഏജന്റ് പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി. പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഭീക്ഷണി പെടുത്തിയെന്നുമാണ് യുവതി പോലീസിൽ പരാതിപ്പെട്ടിരിക്കുന്നത്.
അവയവ ധാനത്തിൽ കൂടുതൽ ആളുകളെ സംഘടിപ്പിച്ച് തരണം എന്ന് ആവശ്യപ്പെട്ടു തന്നെയും ഇയാൾ ഈ മാഫിയയുടെ ഭാഗമാക്കുകയായിരുന്നു എന്നും അല്ലാത്ത പക്ഷം തന്റെ വീഡിയോ പുറത്ത് വിടുമെന്നുമാണ് ഇയാൾ നിരന്തരം തന്നെ ഭീക്ഷണിപ്പെടുത്തിയത് എന്നുമാണ് യുവതി പറയുന്നത്. തനിക്ക് പരിചയമുള്ള ആൾ ആണ് തന്നെക്കൊണ്ട് വൃക്ക ധാനം ചെയ്യിക്കാൻ സമ്മതിപ്പിച്ചത്. വലിയ ഒരു തുക ആണ് അപ്പോൾ വാഗ്ദാനം നൽകിയത്. എന്നാൽ ശേഷം വളരെ ചെറിയ തുകയാണ് തനിക്ക് നൽകിയത്.
ആളെ പരിചയം ഉള്ളതിനാലും എന്നും കാണുന്ന ആൾ ആയതിനാലും പിന്നീട് ചോദിക്കാം ബാക്കി പണം എന്നാണ് കരുതിയത്. എന്നാൽ ആ സമയത്ത് ആണ് ഏജന്റ് തന്നെ ലോഡ്ജിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിക്കുന്നത് എന്നുമാണ് യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്. തന്നെയും ഈ റാക്കറ്റിന്റെ ഭാഗമാക്കുകയാണ് എന്ന് മനസ്സിലാക്കിയപ്പോൾ താൻ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പോലീസ് ഏജന്റിന്റെ ഭാഗത്ത് ആയിരുന്നു എന്നും ഇത് ചൂണ്ടിക്കാട്ടി താൻ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നുവെങ്കിലും റാക്കറ്റിന്റെ ഭീക്ഷണിക്ക് വഴങ്ങി രണ്ടു ദിവസം കഴിഞ്ഞു താൻ ആ പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നുവെന്നുമാണ് യുവതി പറയുന്നത്.
