മലയാള സിനിമയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച ഹേമ കമ്മറ്റിയുടെ റിപ്പോർട്ട് പുറത്ത്. എന്നാൽ ഈ റിപ്പോർട്ടിൽ സിനിമാമേഖലയിൽ വ്യാപക ലൈംഗിക ചൂഷണമെന്ന് ഹേമ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. സിനിമയിൽ അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണമെന്നും, വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ സംവിധായകരും നിർമ്മാതാക്കളും സ്ത്രീകളെ നിർബന്ധിക്കുമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്, ജൻഡർ ജസ്റ്റിസ് വേണമെന്നാണ് ഈ റിപ്പോർട്ടിന്റെ പ്രധാന ആവശ്യം.
ആദ്യം സിനിമയിൽ എത്തുമ്പോൾ തന്നെ ലൈംഗിക ആവശ്യങ്ങൾ പെൺകുട്ടികൾക്ക് നേരിടേണ്ടി വരുന്നുണ്ട്, നൂറ്റാണ്ടുകളായി ഒരു കുത്തക പോലെ ആൺ അധികാരം മലയാള സിനിമയിലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.വിട്ടുവീഴ്ച ചെയ്യാൻ തായാറാകുന്നവർ അറിയപ്പെടുക കോഡ് പേരുകളിലാണെന്നും ഹേമ കമ്മിറ്റി റിപ്പോർട്ട് കണ്ടെത്തി. 233 പേജുകളാണ് സർക്കാർ പുറത്തുവിട്ടിരിക്കുന്നത്. സിനിമയുടെ ഉള്ളടക്കത്തിൽ ജണ്ടർ ജസ്റ്റിസ് ഉറപ്പാക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
സിനിമ സെറ്റിൽ ഇതിനായി ഇടനിലക്കാരുണ്ട് . സ്ത്രീകളെ സ്‌ക്രീനിൽ ചിത്രീകരിക്കുന്നതിൽ വലിയ പ്രശ്നം. സിനിമാ ലൊക്കേഷനിൽ വൾഗർ കമന്റ്സ് നേരിടുന്നു. സിനിമാ മേഖലയിൽ പുറംമൂടി മാത്രമേയുള്ളൂ. തൊഴിലിടങ്ങളിലും യാത്രാവേളകളിലും താമസ ഇടങ്ങളിലും അടക്കം നടിമാർ ലൈംഗിക ചൂഷണത്തിന് വിധേയരാകുന്നുണ്ടെന്ന് റിപ്പോർട്ട്. ലൈംഗിക താല്പര്യത്തിന് വഴങ്ങാത്ത നടിമാർ ടോർച്ചറിനു വിധേയരാകുന്നു. മദ്യം മയക്കുമരുന്ന് ലഹരി ഉപയോഗിച്ച് മോശമായി പെരുമാറുന്നു. വേതനത്തിൽ വിവേചനം നേരിടുന്നുണ്ടെന്നുംഈ റിപ്പോർട്ടിൽ പറയുന്നു, അതുപോലെ സിനിമ താരങ്ങളെ ബഹുമാനിക്കാത്തവരെ സിനിയിൽ വിലക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
