ഇസ്രായേൽ കൊലപ്പെടുത്തിയെന്ന് അവകാശപ്പെടുന്ന ഹമാസ് സൈനിക മേധാവി മുഹമ്മദ് ദൈഫ് സുരക്ഷിതൻ ആണെന്ന് ഹമാസ് മുതിർന്ന നേതാവ് ഒസാമ ഹംദാൻ. ഒരു മാധ്യമത്തിനാണ് ഒസാമ ഈ കാര്യം വെളിപ്പെടുത്തിയത്. ഹമാസിന്റെ സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ് മേധാവി മുഹമ്മദ് ദൈഫിനെ വധിച്ചെന്ന ഇസ്രയേലിന്റെ ആരോപണ൦ തള്ളിക്കളഞ്ഞുകൊണ്ടാണ് ഒസാമ രംഗത്തു എത്തിയത്.
ദൈഫിനെ ഖാൻ യൂനിസിൽ ജൂലൈ 13ന് നടത്തിയ ആക്രമണത്തിൽ കൊലപ്പെടുത്തി എന്നായിരുന്നു വാദം, എന്നാൽ ഈ വാർത്ത തെറ്റ് ആണെന്നും മുഹമ്മദ് ദൈഫ് സുരക്ഷിതൻ ആണെന്നുമാണ് ഒസാമ പറയുന്നത്. ഖാൻ യൂനിസിൽ ഇസ്രായേൽ നടത്തിയ മനുഷ്യത്വരഹിത ആക്രമണ൦ നടത്തിയിരുന്നു. അതിൽ നിരവധി പാലസ്ഥീൻകാർ കൊലപ്പെട്ടിരുന്നു, തൊട്ടു പിന്നാലെയാണ് മുഹമ്മദ് ദൈഫിനെ കൊലപ്പെടുത്തി എന്ന ആരോപണം ഉന്നയിച്ചത്
