ക്ഷേമ പെൻഷൻ ഇനിയും വർധിപ്പിക്കാൻ ലക്ഷ്യമിടുന്നെന്നും, കൂടാതെ കുടിശിക തീർത്തു പെൻഷൻ നൽകുന്നു എന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ചട്ടം 300 പ്രകാരം നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പണഞെരുക്കം മൂലം ഉണ്ടായ പെൻഷൻ കുടിശിക ഉപഭോക്താക്കൾക്ക് 2024 – 25 സാമ്പത്തിക വർഷത്തിൽ മൂന്ന് ഗഡുക്കളായി വിതരണം ചെയ്യാൻ ആണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിലവിൽ ഇനിയും അഞ്ചു പെൻഷൻ കുടിശികൾ ആണ് നൽകാനുള്ളത്. സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക തീര്‍ത്തും നല്‍കണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. നിലവിൽഈ ഇനത്തില്‍ 4,250 കോടി രൂപയാണ് കുടിശ്ശികയായുള്ളത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ കുടിശ്ശികയുടെ ഭാഗമായി 1,700 കോടി രൂപ വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശരിക്കും മുഖ്യമന്ത്രിയുടെ ഈ വാക്കുകൾ ജനങ്ങൾക്ക് ഒരു ആശ്വാസകരം തന്നെയാണ്, ക്ഷേമപെൻഷനുകൾ കുടിശിക മാത്രമല്ല ഇതിൽ വർധനവും ഉണ്ടാക്കുമെന്നാണ് റിപോർട്ടുകൾ പറയുന്നത്.
