പാനൂർ കൊലപാതക കേസിന്റെ വിധി ഇന്ന്. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിഷ്ണുപ്രിയ കൊലപാതക കേസിന്റെ വിധി പറയുന്നത്. ശ്യാമ ജിത്ത് ആണ് വിഷ്ണുപ്രിയയെ ക്രൂരമായി കൊലപാതകം ചെയ്തത്. പ്രണയ നൈരാശ്യത്തിന്റെ പേരിലാണ് ശ്യാമജിത്ത് നാടിനെ നടുക്കിയ ഈ കൊലപാതകം ചെയ്തത്. കൂത്തുപറമ്പ് മാനന്തേരി സ്വദേശിയായിരുന്നു ശ്യാംജിത്. 2022 ഒക്ടോബർ 22ന് പാനൂരിൽ ആണ് സംഭവം നടന്നത്. ശ്യാമജിത്ത് വിഷ്ണുപ്രിയയുടെ വീട്ടിൽ കയറി ചെന്നാണ് ഇത്തരത്തിൽ ഒരു ക്രൂര പ്രവർത്തി ചെയ്തത്.
ശ്യാമജിത്ത് വിഷ്ണുപ്രിയയുടെ വീട്ടിൽ ചെല്ലുമ്പോൾ സുഹൃത്തുമായി വീഡിയോ കോളിൽ സംസാരിക്കുകയായിരുന്നു വിഷ്ണുപ്രിയ. എന്നാൽ ഈ സമയത്തത്‍ ശ്യാംജിത് വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. 29 മുറിവുകളായിരുന്നു വിഷ്ണുപ്രിയയുടെ ശരീരത്തിലുണ്ടായിരുന്നത്. വിഷ്ണുപ്രിയ മരിച്ച ശേഷവും ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ ശരീരത്തിൽ കത്തി കൊണ്ട് കുത്തി മുറിവേൽപ്പിക്കുകയായിരുന്നു.
ശ്യാംജിത്തുമായുളള സൗഹൃദം അവസാനിപ്പിച്ചത് ശ്യാംജിത്തിന് വിഷ്ണുപ്രിയയോട് വൈരാഗ്യം ഉണ്ടാകാൻ കാരണമായി. അതിനു ശേഷം പൊന്നാനി സ്വദേശിയായ വിവിൻ രാജുമായി വിഷ്ണുപ്രിയ സൗഹൃദത്തിൽ ആയതോടെ ശ്യാംജിത്തിന് പകയായി. വിഷ്ണുപ്രിയയുടെ വീട്ടുകാർ ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്താണ് ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ വീട്ടിലെത്തി ഇത്തരത്തിൽ ഒരു ക്രൂര പ്രവർത്തി ചെയ്യുന്നത്.
