രാഷ്ട്രീയത്തില്‍ അയിത്തം കല്‍പ്പിക്കുന്നവര്‍ ക്രിമിനലുകൾ, എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയെ ആയുധമാക്കുന്നവർക്ക് മറുപടിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാഷ്‌ട്രീയത്തിൽ തൊട്ടുകൂടായ്മ കൽപ്പിക്കുന്നവർ ക്രിമിനൽ സ്വഭാവമാണ് കാണിക്കുന്നതെന്നും കുറ്റം പറയുന്നവർ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കണമെന്നും, ഇപ്പോൾ പോസ്റ്റ്മോർട്ടം നടത്തുന്നവർ യോഗ്യരാണോയെന്ന് ചിന്തിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.
കോഴിക്കോട് നടന്ന പിപി മുകുന്ദൻ അനുസ്മരണ ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം മറുപടി നൽകിയത്. ഈ കൂടിക്കാഴ്ചയെ വിമർശിക്കാൻ അർഹതയുള്ള ഒരാളെങ്കിലും ഈ കേരളത്തിലുണ്ടോ?
നായനാർ എന്ന മുഖ്യമന്ത്രിയും പി.പി. മുകുന്ദൻ എന്ന ബിജെപി സംഘടനാ ജനറൽ സെക്രട്ടറിയുമാണ് പാനൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഒത്തുചേർന്നതെന്നും അദ്ദേഹം പറഞ്ഞു.
നമ്മള്‍ സത്യമായിരിക്കണം. നമുക്ക് ധര്‍മ്മത്തിന്റെ പിന്തുണയുണ്ടാകണം. ഒരാളുമല്ല, ഒരുത്തനും ചോദ്യം ചെയ്യാന്‍ വരില്ല. ഇതെല്ലാം കയറിയിരുന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നവരും, വിശകലനം ചെയ്യുന്നവരുമെല്ലാം യോഗ്യരാണോ?. ഇത് സംബന്ധിച്ച ചർച്ചകളോടു പുച്ഛമാണെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി.
