News

മോദിയെ വിമർശിച്ച രണ്ട് മാലദ്വീപ് മന്ത്രിമാർ രാജിവെച്ചു, മുഹമ്മദ് മുയിസു ഇന്ത്യ സന്ദർശിച്ചേക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് മാസങ്ങൾക്ക് ശേഷം രണ്ട് മാലദ്വീപ് മന്ത്രിമാർ ചൊവ്വാഴ്ച രാജിവച്ചു. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു വൈകാതെ ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ട് പുറത്ത്. ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച് അദ്ദേഹത്തിന്റെ ഓഫീസിൽ നിന്ന് ഔദ്യോഗിക വിവരം ലഭിക്കുന്നത്.

വിവാദ പരാമർശങ്ങളുടെ പേരിൽ രണ്ടു മന്ത്രിമാരേയും നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇവർ രാജി സമർപ്പിച്ചത്. 2023 നവംബറിൽ പ്രസിഡന്റായി സത്യപ്രതിജ്ഞചെയ്തതിനുപിന്നാലെ മാലദ്വീപിലുള്ള ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന് മുയിസു ആവശ്യപ്പെട്ടതോടെ ഇരുരാജ്യവും തമ്മിലുള്ള ബന്ധം മോശമായിരുന്നു.

തുടർന്ന് മുഴുവൻ സൈനികരെയും പിൻവലിച്ച് ഇന്ത്യ സിവിലിയൻ ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. ഇതിന് പിന്നാലെ മാലദ്വീപ് എം.പി.മാരടക്കം ഇന്ത്യക്കെതിരേ വൻ വിമർശനങ്ങൾ ഉന്നയിച്ചു. ഇതിന് പിന്നാലെയാണ് ഇവർ രാജി സമർപ്പിച്ചത്.

Most Popular

To Top