വയനാട് ദുരന്ത മേഖലയിൽ ഇന്ന് ജനകിയതെരച്ചിൽ ആണ് നടക്കുന്നത്, ദുരിതാശ്വാസ ക്യാമ്പിലേയും ,ബന്ധുവീടുകളിലും കഴിയുന്നവരെയും ഉൾപ്പെടുത്തികൊണ്ടാണ് ഇന്നത്തെ തെരച്ചിൽ. ഇവിടെ പ്രധാനപെട്ട സ്ഥലത്തൊക്കെ തെരച്ചിൽ നടത്തിയെങ്കിലും , ഇനിയും ബന്ധുക്കൾ നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തുന്ന തെരച്ചിലിന് ഗുണം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് അധികൃതർ.
ഈ ദുരന്ത മേഖലയിലെ ആറ് മേഖലകൾ ആക്കികൊണ്ടായിരിക്കും ഇന്നത്തെ തെരച്ചിൽ, അതേസമയം വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം വിലയിരുത്താൻ കേന്ദ്ര സംഘം ഇന്നെത്തും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറിയും ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം ലീഡറുമായ രാജീവ് കുമാറിന്റെ നേത്വത്തിലുള്ള സംഘമാണ് ഇന്ന് വയനാട് സന്ദര്‍ശിക്കുന്നത്.വൈകിട്ട് മൂന്നുമണിയോടെ എസ്.കെ.എം.ജെ സ്കൂളിൽ സംസ്ഥാന സർക്കാർ പ്രതിനിധികളുമായി ചർച്ച നടത്തും അതിനു ശേഷം ജില്ലാ വിട്ടുപോകും
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. അനധികൃത ഖനനവും പ്രളയവുമടക്കമുള്ള കാര്യങ്ങൾ നിയന്ത്രിക്കാൻ നിയമപരമായി എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് ആലോചിക്കണമെന്ന് കേസ് രജിസ്റ്റർ ചെയ്ത് കോടതി വ്യക്തമാക്കിയിരുന്നു, മാധ്യമ വാർത്തകളുടെയും ഹൈക്കോടതിക്ക് ലഭിച്ച കത്തിന്റെയും അടിസ്ഥാനത്തിലാണ് സ്വമേധയാ കേസെടുത്തത്
