ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള ശ്രമത്തിന് ഇന്ന് 9 ദിവസം, കഴിഞ്ഞ ദിവസം സിഗ്നൽ കണ്ടെത്തിയ പുഴയിലെ മൺകൂനയിലാണ് ഇന്നത്തെ തെരച്ചിൽ നടത്തുന്നത്, ആഴത്തിൽ ലോഹ ഭാഗങ്ങൾ കണ്ടെത്താൻ സാധിക്കുന്ന ഇന്റലിജന്റ് ഒബ്ജറ്റ് ഡിറ്റക്ഷൻ സിസ്റ്റം ഇന്ന് എത്തിക്കും.അതുപോലെ ആഴത്തിൽ മണ്ണ് നീക്കം ചെയ്യാവുന്ന ഹിറ്റാച്ചി ബൂമർ യന്ത്രവും എത്തിച്ചിട്ടുണ്ട്.
നേവിയുടെ കൂടുതൽ സംവിധാനങ്ങൾ എത്തിച്ചാണ് കഴിഞ്ഞ ദിവസം ഗംഗാവലിയുടെ ആഴങ്ങളിൽ പരിശോധന നടത്തിയത്. എന്നാൽ പുഴയിലെ തെരച്ചിൽ ദുഷ്കരമായി തുടര്ന്നുവെങ്കിലും പുഴയിലെ മൺകൂനയിൽ സൈന്യത്തിന്റെ റഡാര് പരിശോധനയിൽ വീണ്ടും ഒരു പുതിയ സിഗ്‌നൽ ലഭിക്കുവായിരുന്നു. എന്നാൽ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യവുമായി ബന്ധപ്പെട്ട കേസ് കര്‍ണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
കഴിഞ്ഞ ദിവസം ഹൈ കോടതി അർജുന്റെ രക്ഷാദൗത്യം ഗൗരവമുള്ള വിഷയം ആണെന്ന് അഭിപ്രായപ്പെട്ടിരുന്നു, കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി അയച്ച നോട്ടീസിന് അവർ ഇന്ന് മറുപടി അറിയിക്കും. രണ്ടു മലയാളി അഭിഭാഷകർ ആണ് ഹൈ കോടതിയെ സമീപിച്ചിരിക്കുന്നത് , ഇതുവരെയുള്ള രക്ഷാദൗത്യത്തിന്റെ വിവരങ്ങള്‍ കര്‍ണാടക ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുണ്ട്.
