News

സംഭാലിൽ ക്രമസമാധാനം പുനഃസ്ഥാപിക്കാനും; കലാപം ഉണ്ടാക്കിയ തീവ്ര ഇസ്ലാമിസ്റ്റുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും, യോഗി ആദിത്യനാഥ്

ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിൽ ക്രമസമാധാനം പുനഃസ്ഥാപിക്കാനും അക്രമം നടത്തിയ തീവ്ര ഇസ്ലാമിസ്റ്റുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും നിർദ്ദേശം നൽകി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . സമാജ്‌വാദി പാർട്ടി സംഭാൽ എം.പി. സിയാ-ഉർ-റഹ്‌മാൻ ബർഖ്, സംഭാൽ എം.എൽ.എ. ഇഖ്ബാൽ മെഹമൂദിന്റെ മകൻ സൊഹൈൽ ഇഖ്ബാൽ എന്നിവരും പ്രതികളാണ്. കലാപത്തിൽ 400 പേർക്കെതിരേ കേസെടുത്തു.

അക്രമം നടത്തിയവർക്കെതിരെ നടപടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് പോസ്‌റ്ററുകൾ പതിപ്പിക്കാനും അവരെ കണ്ടെത്താൻ സഹായിക്കുന്നതിന് പാരിതോഷികം പ്രഖ്യാപിക്കാനും പോലീസ് പദ്ധതിയിട്ടിട്ടുണ്ട്. ഇതിനുപുറമെ, കലാപത്തിൽ പൊതുമുതൽ നശിപ്പിച്ചതിനും ഇവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കും. ഉന്നതതല അവലോകന യോഗത്തിന് ശേഷമാണ് അക്രമികൾക്കെതിരെ കർശന നടപടിയെടുക്കാൻ യോഗി നിർദേശം നൽകിയത്.

കലാപകാരികളുടെ ചിത്രങ്ങളടങ്ങിയ പോസ്റ്ററുകൾ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് സംഭാൽ പോലീസും ഭരണകൂടവും. കലാപകാരികളെ ഉടൻ പിടികൂടാൻ ഈ നടപടി സഹായിക്കുമെന്ന് മൊറാദാബാദ് ഡിവിഷൻ കമ്മീഷണർ ആഞ്ജനേയ കുമാർ സിംഗ് പറഞ്ഞു.

Most Popular

To Top