കെ.പി.സി.സിയുടെ ഔദ്യോഗിക പരിപാടികളിൽ നിന്ന് വിട്ടുനിന്ന് വി.ഡി സതീശൻ്റെ പ്രതിഷേധം. കഴിഞ്ഞ ദിവസം ചേര്‍ന്ന അടിയന്തര കെപിസിസി ഭാരവാഹി യോഗത്തില്‍ വി ഡി സതീശനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. വി ഡി സതീശന്‍ സൂപ്പർ പ്രസിഡന്‍റ് ചമയുകയാണെന്നും സമാന്തര സംഘടനാ പ്രവർത്തനം നടത്തുന്നുമെന്നുമുള്ള ആരോപണങ്ങളായിരുന്നു ഉയർന്നത്.
കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ പക്ഷം പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരായ വികാരം പ്രകടിപ്പിച്ചിരുന്നു. ഇതിന് മറുപടിയുമായി പ്രതിപക്ഷ നേതാവും രംഗത്തെത്തിയതോടെ തര്‍ക്കം കൂടുതല്‍ പരസ്യമായി. ഇതോടെ മിഷൻ 2025ന്റെ നടത്തിപ്പിൽ നിന്ന് വി.ഡി സതീശൻ പിന്മാറിയിരുന്നു. തന്നെ അറിയിക്കാതെ കെ.പി.സി.സി യോഗം വിളിച്ചതിലുൾപ്പെടെയുള്ള കനത്ത എതിർപ്പാണ് വി ഡി സതീശന് പരിപാടികളിൽ നിന്ന് വിട്ടുനിന്ന്.
വിവിധ ജില്ലകളിൽ ഡി.സി.സി സംഘടിപ്പിക്കേണ്ട ക്യാമ്പ് വരും ദിവസങ്ങളിലാണ്. പ്രതിപക്ഷ നേതാവ് നിസ്സഹകരണം തുടർന്നാൽ ക്യാമ്പ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാവും. അതേസമയം പാർട്ടിയിൽ തർക്കമില്ലെന്ന നിലപാടിലാണ് കെ. മുരളിധരൻ. യോഗങ്ങൾ ചെരുന്നത് തെറ്റ് ചൂണ്ടിക്കാട്ടിനാണെന്നും അദ്ദേഹം പറഞ്ഞു.
