ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽ പെട്ട് കാണാതായ ജോയിയുടെ മരണവാർത്ത ഏറെ ദുഃഖകരമെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ. ജോയി കണ്ടെത്താൻ വേണ്ടതെല്ലാം ചെയ്യ്തെന്നു൦ എന്നാൽ മരണം വളരെയധിക൦ വേദനിപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ജോയിയുടെ കുടുംബാങ്ങങ്ങളുടെ വേദനയിൽ പങ്കുചേരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശനിയാഴ്ച്ച കാണാതായ ജോയിയുടെ മൃദു ദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. തകരപ്പറമ്പ് – വഞ്ചിയൂർ ഭാഗത്തു നിന്ന് ആണ് ജോയിയുടെ മൃതുദേഹം കണ്ടെത്തിയത്, ജോയിയുടെ ദാരുണമായ മരണത്തിൽ അതീവ ദുഃഖവും ,അനുശോചനവും മന്ത്രി രേഖപ്പെടുത്തുന്നു. ജോയിയെ കണ്ടെത്താൻ 46 മണിക്കൂർ നീണ്ട തുടർച്ചയായ രക്ഷാപ്രവർത്തനമാണ് നടന്നത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടായിരുന്നു രക്ഷാപ്രവർത്തനം. എല്ലാ സർക്കാർ സംവിധാനങ്ങളും ഏകോപിതമായി പ്രവർത്തനം ഏറ്റെടുക്കുകയും മനുഷ്യസാധ്യമായ എല്ലാ നടപടികളും ഉറപ്പാക്കുകയും ചെയ്തു, ഇതിൽ പങ്കു ചേർന്ന എല്ലാവർക്കും നന്ദി അറിയിച്ചു മന്ത്രി, തന്റെ ഫേസ്ബുക്ക് പേജിലൂടെ ആയിരുന്നു മന്ത്രിയുടെ വാക്കുകൾ
