കൊച്ചി: ഇറാനിലേക്കുള്ള അവയവക്കടത്ത് മാഫിയയുടെ മുഖ്യകണ്ണി ഹൈദരാബാദിൽ പിടിയിൽ. കേരള പോലീസിന്റെ പ്രത്യേക സംഘമാണ് ഇയാളെ പിടികൂടിയത്. ഇറാനിലേക്ക് അവയവദാനത്തിനായി ആളുകളെ കടത്തുന്ന സംഘത്തിന്റെ പ്രവർത്തനം ഹൈദരാബാദ് കേന്ദ്രീകരിച്ചാണെന്ന് കേസിൽ നേരത്തേ അറസ്റ്റിലായ സാബിത്ത് നാസർ അന്വേഷണസംഘത്തിന് മൊഴ നൽകിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ ബെംഗളൂരുവിലും ഹൈദരാബാദിലും പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു.
പിന്നാലെയാണ് കേരള പൊലീസിന്റെ പ്രത്യേക സംഘമാണ് ഇയാളെ പിടികൂടിയത്. ഹൈദരാബാദിലെ വ്യക്തിയാണ് അവയവമാഫിയയുമായി സാബിത്തിനെ ബന്ധിപ്പിച്ചത്. 2019ല്‍ സ്വന്തം വൃക്ക വിറ്റതോടെ ഈ മേഖലയിലെ സാധ്യത താൻ തിരിച്ചറിഞ്ഞെന്നും സാബിത്ത് നാസർ പോലീസിനോട് പറഞ്ഞിരുന്നു , ഇതിനു പിന്നാലെയാണ് ഇരകളെ കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച് വിദേശത്തേക്ക് കടത്തിയത്. അവയവം നൽകുന്നവർക്ക് പരമാവധി 6 ലക്ഷംരൂപയാണ് ലഭിച്ചിരുന്നത് . സംഘത്തിന് പത്തുലക്ഷംരൂപയിൽ അധികം ലഭിച്ചിരുന്നു.
