രണ്ടു ദശലക്ഷ൦ തീർത്ഥാടകർ പങ്കെടുക്കുന്ന ഹജ്ജിന്റെ സുപ്രധാന കർമ്മങ്ങൾക്ക് വെള്ളിയാഴ്ച്ച തുടക്കമാകും. ഹജ്ജിന്റെ തുടക്ക നാളുകളിൽ തീർത്ഥാടകർ താമസിക്കുന്നത് മിനായിലാണ്, മിനാ താഴ്വാരത്തിലേക്ക് ഇന്ന് രാത്രി മുതൽ തീർഥാടകർ ഒഴുകും,
25 ലക്ഷം ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന മിനാ താഴ്വര തീർഥാടകർക്ക് തങ്ങാനുള്ള വിശാലസൗകരങ്ങളുമായി ഇത്തവണ കൂടുതൽ മികവുകളോടെയാണ് ഒരുങ്ങിയിട്ടുള്ളത്.ഹൈടെക് സംവിധാനങ്ങളുള്ള മിനാ റസിഡൻഷ്യൽ ടവറുകളും തീർഥാടകർക്കായി തുറന്നുകൊടുത്തിട്ടുണ്ട്.സ്റ്റാർ ഹോട്ടലിന് സമാനമാണ് ഇവിടുത്തെ താമസസൗകര്യങ്ങൾ. ഇതിലൂടെ 30,000 തീർഥാടകർക്ക് കൂടി താമസസൗകര്യമായി. ശനിയാഴ്ചയാണ് ഈ ഹജ്ജിന്‍റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം.
ഒരു പകൽ അറഫയിൽ കഴിച്ചുകൂട്ടി, മുസ്‌ദലിഫയിൽ അന്തിയുറങ്ങി ഞായറാഴ്ച മിനായിൽ തിരിച്ചെത്തും. അവിടെ മൂന്നു ദിവസം രാപ്പാർത്താണ് കർമങ്ങൾ പൂർത്തിയാക്കുക,
