പതിനെട്ടാം ലോകസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കം കുറിച്ച്. തെരെഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നും നാളെയുമായി നടത്തപ്പെടും. ഇതിലെ പ്രധാന അജണ്ട സ്പീക്കർ, ഡെപ്പ്യൂട്ടി സ്‌പീക്കർ എന്നിവരുടെ തെരഞ്ഞെടുപ്പാണ്, ജൂലായ് 3 വരെ നടക്കുന്ന സമ്മേളനത്തിൽ സത്യപ്രതിജ്ഞ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. രാവിലെ 9 . 30 പ്രോടെം സ്പീക്കർ ആയി ഭർതൃഹരി മെഹ്താബ്, രാഷ്ട്രപതി ദ്രൗപതി മുർമുവിന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്യും
11 മണിക്ക് ലോക്സഭ സമ്മേളനം നടക്കുന്നതിനു മുമ്പായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മാധ്യമങ്ങളെ കാണും, ആദ്യം പ്രധാന മന്ത്രിയും, തുടർന്ന് കേന്ദ്രമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. സംസ്ഥാനങ്ങളുടെ അക്ഷരമാല ക്രമത്തിലാണ്, മറ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കുന്നത്.
