തിരുവമ്പാടി കെ എസ് ഇ ബി ഓഫീസ് ആക്രമണ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിക്കളഞ്ഞത്. അജ്മൽ സഹോദരൻ ഷഹദാദ് എന്നിവരുടെയും ജാമ്യാപേക്ഷ ആണ് കോടതി തള്ളിക്കളഞ്ഞത്. പ്രതികൾ ചെയ്യ്തത് ഗുരുതര കുറ്റം ആണെന്നും അതിനാൽ പ്രതികൾക്ക് ജാമ്യം നല്കാൻ സാധിക്കില്ല എന്നുമാണ് കോടതി വ്യക്തമാക്കിയത്.
കേസിലെ ഒന്നാം പ്രതിയും യൂത്ത് കോൺഗ്രസ് നേതാവുമായ അജ്മൽ സ്ഥിരം കുറ്റവാളി ആണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. അജ്മലും സഹോദരൻ ഷഹദാദും സമർപ്പിച്ച ജാമ്യാപേക്ഷയാണ് കോടതി ഇപ്പോൾ തള്ളിയത്.ബിൽ അടക്കാത്തതിന് തുടർന്ന് അജ്മലിന്റെ വീട്ടിലെ കണക്ഷൻ കെ എസ് ഇ ബി വിച്ഛേദിച്ചിരുന്നു.
ഓൺലൈനായി ബില്ലടച്ച അജ്മൽ ഉടൻ കണക്ഷൻ പുനഃസ്ഥാപിക്കാൻ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ ഇല്ലാത്തതിനാൽ കണക്ഷൻ നല്കാൻ കഴിഞ്ഞില്ല . കണക്ഷൻ സ്ഥാപിക്കാൻ വൈകി വീട്ടിലെത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരുമായി വാക്കേറ്റവും, കയ്യാങ്കളിയും ഉണ്ടായി. പിന്നാലെ ഉദ്യോഗസ്ഥർ പൊലീസിൽ പരാതിയും നൽകി. ഇതിൽ പ്രകോപിതനായി ശനിയാഴ്ച രാവിലെയാണ് അജ്മൽ ഓഫീസ് ആക്രമിച്ചത്
