ബലാത്സംഗക്കേസിൽ മലയാള നടനും എം എൽ എ യുമായ എം മുകേഷിന് മുകേഷിന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ട് എറണാകുളം ജില്ലാ സെക്ഷൻ കോടതി. പരാതിക്കാരിയുടെ ആദ്യ മൊഴിയിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി കോടതി. ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചെന്ന ആരോപണം നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി, കൂടാതെ പരാതിക്കാരി ഒരു ലക്ഷം ആവശ്യപ്പെട്ടുകൊണ്ടുള്ള വാട്സാപ്പ് സന്ദേശവും കോടതി ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ പുതുവത്സരദിനത്തിൽ നടി മുകേഷിനയച്ച ആശംസാ സന്ദേശവും കേസിൽ തിരിച്ചടിയാവുകയാണ്. അതോടു മുകേഷിനെതിരായ നടിയുടെ ലൈംഗികരോപണം കോടതി തള്ളുകയും ചെയ്യ്തു. നടിയുടെ ആദ്യത്തെയും ,രണ്ടാമത്തെയും മൊഴികളിൽ ബലാത്സംഗം നടന്നുവെന്ന് വെളിവാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.കൂടാതെ രണ്ടാമത്തെ മൊഴിയിൽ ഈ വൈരുധ്യത്തിന് കാരണം അവർക്ക് പറയാൻ സാധിച്ചിട്ടില്ലെന്നുള്ളതാണ്.
2 010-ൽ പീഡനം നടന്നെന്ന് പറയുന്ന ദിവസം മുകേഷ് തന്റെ ബി.എം.ഡബ്ല്യൂ കാറിൽ പരാതിക്കാരിയുടെ ഫ്ളാറ്റിലെത്തി നടിയെ കൂട്ടിക്കൊണ്ടുപോവുകയും മരടിലെ സ്വന്തം വില്ലയിലെ ആണ് തന്നെ പീഡിപ്പിച്ചതെന്നുമാണ് നടി ആരോപിച്ചത് അതിനു ശേഷം തന്നെ തന്റെ ഫ്ലാറ്റിൽ മുകേഷ് കൊണ്ടുവിടുകയും ചെയ്യ്തു എന്നാണ് പരാതിക്കാരി പറഞ്ഞത്, അപ്പോൾ ഇതിൽ എവിടെയാണ് നിർബന്ധിത ലൈംഗികപീഡനം എന്നാണ് കോടതി ഉന്നയിക്കുന്നത്.
