വഴിപാടായി മധുരപലഹാരങ്ങള്‍ നല്‍കേണ്ട പകരം പഴങ്ങളും പൂക്കളും, തീരുമാനവുമായി പ്രയാഗ്‌രാജിലെ ക്ഷേത്രങ്ങള്‍. തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ ക്ഷേത്രങ്ങളില്‍ വഴിപാടായി മധുരപലഹാരങ്ങള്‍ക്ക് പകരം പഴങ്ങളും പൂക്കളും നല്‍കാനുള്ള തീരുമാനവുമായി ഉത്തർപ്രദേശ് പ്രയാഗ്‌രാജിലെ ക്ഷേത്രങ്ങള്‍.
നിലവില്‍ ക്ഷേത്രങ്ങളിൽ പ്രസാദമായി സമര്‍പ്പിക്കുന്നത് പേഡ, ലഡു എന്നിവയാണ് ഇവയ്ക്ക് പകരം ഇനിമുതൽ പൂക്കള്‍, തേങ്ങ, പഴങ്ങള്‍ എന്നിവ നല്‍കാനാണ് പ്രയാഗ്‌രാജിലെ വിവിധ ക്ഷേത്രകമ്മിറ്റികള്‍ നിർദേശിച്ചിരിക്കുന്നത്. ശ്രീ മൻകാമേശ്വർ മഹാദേവ ക്ഷേത്രം, അലോപ് ശങ്കരി ദേവീ ക്ഷേത്രം, ബഡേ ഹനുമാൻ ക്ഷേത്രം എന്നിവിടങ്ങളിലെ ക്ഷേത്ര കമ്മിറ്റികളാണ് പുതിയ തീരുമാനമെടുത്തിരിക്കുന്നത്.
മധുരപലഹാരങ്ങള്‍ക്ക് പകരം തേങ്ങ, ഫലവർഗങ്ങള്‍, ഡ്രൈഫ്രൂട്ട്‌സ്, ഏലക്ക എന്നിവ ഉപയോഗിക്കാൻ തീരുമാനിച്ചതായും പ്രയാഗ്‌രാജിലെ പ്രശസ്‌തമായ ലളിതാ ദേവീ ക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ മുറാത് മിശ്ര പറഞ്ഞു. ഭക്തര്‍ക്ക് മായമില്ലാത്ത മധുരപലഹാരങ്ങള്‍ ലഭ്യമാക്കുന്ന കടകള്‍ ക്ഷേത്രപരിസരത്ത് തന്നെ തുറക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
