റമദാൻ മാസാചരണത്തോട് അനുബന്ധിച്ച് മുസ്ലീം ജീവനക്കാരുടെ ജോലി സമയത്തില്‍ ഇളവ് വരുത്തി തെലങ്കാന സര്‍ക്കാര്‍. നോമ്പ് ആരംഭിച്ചതിന് ശേഷം മുസ്ലീം ജീവനക്കാർക്ക് ഒരു മണിക്കൂര്‍ നേരത്തെ ഓഫീസില്‍ നിന്ന് പോകാന്‍ അനുമതി നല്‍കിക്കൊണ്ട് തെലങ്കാന ചീഫ് സെക്രട്ടറി ഉത്തരവ് പുറത്തിറക്കി. മാർച്ച് 2 മുതൽ 31 വരെയുള്ള ദിവസങ്ങളിലാണ് ഇളവ്. ജോലി സമയം വൈകിട്ട് നാല് മണി വരെയാക്കിയാണ് ഇളവ് ചെയ്തത്.
സർക്കാർ വകുപ്പിലെ ജീവനക്കാർ അധ്യാപകർ, കരാറുകാർ, കോർപ്പറേഷൻ, പൊതുമേഖലാ ജീവനക്കാർ എന്നിവിടങ്ങളിലെ മുസ്‌ലിം വിഭാഗക്കാർക്ക് ഇളവ് പ്രഖ്യാപിച്ചത്. എന്നാൽ ജീവനക്കാർ കുറവുള്ള ഇടങ്ങളിൽ ആവശ്യമെങ്കിൽ മുസ്ലിം ജീവനക്കാർ ജോലി നേരത്തെ അവസാനിപ്പിക്കാൻ പാടില്ലെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇസ്ലാം ജീവനക്കാരുടെ ജോലി സമയം കുറയ്ക്കാന്‍ തീരുമാനമെടുത്തതിന് കോണ്‍ഗ്രസിനെ ബിജെപി രൂക്ഷമായി വിമര്‍ശിച്ചു.












