അയോധ്യയിൽ കോടികൾ ചെലവഴിച് ക്ഷേത്ര മ്യുസിയം നിർമ്മിക്കാൻ ഒരുങ്ങി ടാറ്റ ഗ്രൂപ്പ്, ഇതിന്റെ ടാറ്റ സൺസ് ആണ് ഇങ്ങനൊരു നിർമ്മാണ രീതിക്ക് ഒരുങ്ങുന്നത്, ഇതിന് അനുമതി നൽകി ഉത്തർപ്രദേശ് സർക്കാർ. ക്ഷേത്ര നിർമാണത്തിനുള്ള സ്ഥലം സർക്കാർ നൽകും. 90 വര്ഷത്തെ പാട്ടത്തിന് ഒരു രൂപ നിരക്കിലായിരിക്കും സർക്കാർ ഈ ഗ്രൂപ്പിന് സ്ഥലം നൽകുക.ഈ പദ്ധതിക്കായി 650 കോടിയാണ് ടാറ്റ ഗ്രുപ്പ് കൈമാറുന്നത്.
സരയു നദിയുടെ തീരത്തിനടുത്തുള്ള ഗ്രാമമായ മജ്‌ഹ ജംതാരയിലെ ടൂറിസം വകുപ്പിന്റെ സ്ഥലമായിരിക്കും സർക്കാർ ഇതിനായി കൈമാറുന്നത് , സഥലത്തിന്റെ വികസനത്തിനായി 100 കോടി ഇപ്പോൾ തന്നെ മാറ്റിവെച്ചു എന്നാണ് റിപോർട്ടുകൾ. മുൻപും ഈ ടാറ്റ ഗ്രുപ്പ് ഈ പദ്ധതിക്കായി കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നു. അതിനു ശേഷം ഈ പദ്ധതിയുടെ രൂപരേഖയുമായി ആർക്കിടെക്റ്റ് ബ്രിന്ദ സോമയാ സ്ഥലം സന്ദർശിക്കുകയും ചെയ്യ്തു
ഈ വര്ഷം ജനുവരിയിലാണ് ബാബരി മസ്ജിദ് പൊളിച്ച ഭൂമിയിൽ പണിത രാമക്ഷേത്രം ഭക്തർക്കായി തുറന്നു കൊടുത്തത്, ബി ജെ പി സർക്കാർ കോടികൾ ചിലവഴിച്ച ഈ ക്ഷേത്രം ഇപ്പോൾ ചോർന്നൊലിക്കുകയാണ്.
