മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷാഭീഷണിയിലാണെന്ന് വെളിപ്പെടുത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ തമിഴ് നാട് കോണ്‍ഗ്രസ് നേതൃത്വം. സുപ്രീംകോടതിയുടെ വിധിക്ക് വിരുദ്ധമായ പ്രസ്താവനയാണ്മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ സുരേഷ് ഗോപി നടത്തിയത് എന്നാണ്. അന്യായമായി കേരളത്തിന്റെ പക്ഷംപിടിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത് എന്നും കോൺഗ്രസ് നേതൃത്വം.
കേന്ദ്രമന്ത്രിയുടെ ഇത്തരം പ്രസ്താവനകള്‍ ശരിയല്ലെന്നും ടിഎന്‍സിസി പ്രസിഡന്റ് കെ. സെല്‍വപെരുന്തഗൈ പറഞ്ഞു, സുരേഷ് ഗോപി കേരളത്തിന്റെമാത്രം മന്ത്രിയാണോയെന്നും അദ്ദേഹം പറയുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഒരു ഭീതിയായി നിലനില്‍ക്കുകയാണെന്ന് കഴിഞ്ഞദിവസം സുരേഷ് ഗോപി പറഞ്ഞതിന്റെപേരിലാണ് ടിഎന്‍സിസി പ്രസിഡന്റ് പ്രതിഷേധവുമായെത്തിയത്,
മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്നും ജലനിരപ്പ് 152 അടിയായി ഉയര്‍ത്തണമെന്നുമാണ് സര്‍ക്കാരിന്റെയും രാഷ്ടീയപാര്‍ട്ടികളുടെയും നിലപാടെന്നും അദേഹം വ്യക്തമാക്കി
