ടുറിസം, പ്രകൃതിവാതകം, പെട്രോളിയം വകുപ്പുകളുടെ സഹമന്ത്രിയായി സുരേഷ് ഗോപി, കേരളത്തിലെ മറ്റൊരു മന്ത്രിയായ ജോർജ് കുര്യനെ രണ്ടു വകുപ്പുകളായ ഫിഷറീസ്, ന്യൂനപക്ഷ കാര്യം എന്നിവകുപ്പുകളുടെ ചുമതലകളാണ് അദ്ദേഹത്തിന് കൊടുത്തിരിക്കുന്നത്. ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ആണ് സാംസ്കാരികം, ടൂറിസം വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രി.കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് വകുപ്പ് വിഭജനം സംബന്ധിച്ചു തീരുമാനമായത്.
എന്നാൽ അമിത് ഷാ, രാജ്‌നാഥ് സിങ്, നിതിൻ ഗഡ്‌കരി എന്നിവര്‍ തങ്ങൾ നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ തന്നെ കൈകാര്യം ചെയ്യും.ആഭ്യന്തര വകുപ്പ് അമിത് ഷാ , രാജ്‌നാഥ് സിങ് പ്രതിരോധ മന്ത്രാലയത്തെയും, നിതിൻ ഗഡ്‌കരി കേന്ദ്ര ഉപരിതല മന്ത്രാലയത്തെയും നയിക്കും. . അശ്വിനി വൈഷ്ണവ്, റെയിൽവേ മന്ത്രാലയം. എസ് ജയശങ്കർ കേന്ദ്ര വിദേശകാര്യ മന്ത്രി, നിർമല സീതാരാമൻ ധനകാര്യം. ഉപരിതല ഗതാഗത വകുപ്പിൽ ഹർഷ് മൽഹോത്ര, അജയ് ടംത എന്നിവര്‍ സഹമന്ത്രിയായി ചുമതലയേൽക്കും. മനോഹർലാൽ ഖട്ടാർ, ഊർജം ഭവനം നഗരകാര്യം.പിയൂഷ് ഗോയൽ- വാണിജ്യം, ന്യൂനപക്ഷ ക്ഷേമം – കിരൺ റിജിജു.ഉരുക്ക് ,ഖന വ്യവസായം – എച്ച് ഡി കുമാരസ്വാമി,വിദ്യാഭ്യാസം – ധര്‍മ്മേന്ദ്ര പ്രധാൻ
എംഎസ്എംഇ – ജിതൻ റാം മാഞ്ചി, വനിത ശിശു ക്ഷേമം – അന്നപൂര്‍ണ ദേവി. ഷിപ്പിങ് മന്ത്രാലയം – സര്‍വാനന്ദ സോനോവാൾ, സാംസ്കാരികം, ടൂറിസം – ഗജേന്ദ്ര സിങ് ഷെഖാവത്ത്, പരിസ്ഥിതി – ഭൂപേന്ദ്ര യാദവ്, ഭക്ഷ്യം – പ്രൾഹാദ് ജോഷി.71 പേരാണ് ഇന്നലെ പ്രധാനമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്
