News

മുസ്ലീ൦ സ്ത്രീകൾക്ക് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്; ബന്ധം വേർപെടുത്തിയ ഇവർക്ക് ജീവനാംശം ലഭിക്കാൻ ക്രിമിനൽ കേസ് കൊടുക്കാം 

വിവാഹ മോചിതയായ മുസ്ലിം സ്ത്രീകൾക്ക് ഇനിയും ജീവനാംശം ലഭിക്കുന്നതിനായി ക്രമിനൽ കേസ് കൊടുക്കാമെന്ന് സുപ്രീം കോടതി ഉത്തരവ് പ്രഖ്യാപിച്ചു. ക്രിമിനൽ നടപടി ചട്ടത്തിലെ 125 )൦ പ്രകാരം കേസ് നൽകാമെന്നാണ് കോടതി ഈ സുപ്രധാന ഉത്തരവ് പ്രഖ്യാപിച്ചിരിക്കുന്നത്. മുസ്‌ലിം സ്ത്രീകളുടെ വിവാഹ മോചനത്തിനുള്ള 1986 ലെ നിയമത്തിന്റെ അടിസ്ഥാനത്തിലാകണം  ജീവനാംശം നല്കുന്നതെന്നുള്ള വാദ൦  കോടതി തള്ളിയത്.

ജീവനാംശം ദാനമല്ലന്നും സ്ത്രീകളുടെ അവകാശമാണെന്നും വിധി പ്രസ്താവിച്ച ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് ബിവി നാഗരത്‌ന പറഞ്ഞു. ജീവനാംശം ദാനമല്ലന്നും സ്ത്രീകളുടെ അവകാശമാണെന്നും വിധി പ്രസ്താവിച്ച ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് ബിവി നാഗരത്‌ന പറഞ്ഞു.വ്യക്തി നിയമത്തിന്റെ അടിസ്ഥാനത്തില്‍ വിവാഹ മോചിതരായതിനാല്‍ മുസ്ലീം സ്ത്രീകളുടെ വിവാഹമോചനത്തിനുള്ള 1986ലെ നിയമത്തിന്റെ അടിസ്ഥാനത്തിലാകണം   വിവാഹമോചനം നല്‍കേണ്ടതെന്നായിരുന്നു  ഹര്‍ജിക്കാരന്റെ വാദം.

പ്രസിദ്ധമായ ഷാ ബാനോ കേസ് വിധിയില്‍ ക്രിമിനല്‍ നടപടി ചട്ടത്തിലെ 125-ാം വകുപ്പ് പ്രകാരം മുസ്‌ലിം വനിതകള്‍ക്കും കേസ് രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് വ്യക്തമാക്കിയിരുന്നു. വ്യക്തിനിയമത്തിക്കാള്‍ ഈ മതേതര നിയമാണ് നിലനില്‍ക്കുകയെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

Most Popular

To Top