സുഭദ്ര വധ കേസിലെ പ്രതികൾ പിടിയിൽ. കൊലപാതകം സ്വർണാഭരണങ്ങൾക്ക് വേണ്ടിയെന്ന് പ്രാഥമിക നിഗമനം. ആലപ്പുഴ കലവൂരിലെ വയോധിക സുഭദ്രയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ കലവൂർ കോർത്തുശ്ശേരിയിൽ വാടകക്ക് താമസിച്ചിരുന്ന കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസ് (നിഥിൻ -35), ഭാര്യ കർണാടക ഉഡുപ്പി സ്വദേശിനി ശർമിള (38) എന്നിവരാണ് പൊലീസ് പിടിയിലായത്. കുടുക്കാന്‍ സഹായിച്ചത് ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ്.
സുഭദ്രയെ കാണാതായെന്ന പരാതിയിൽ കടവന്ത്ര പൊലീസ് കഴിഞ്ഞ മാസം 7 നാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. സുഭദ്രയുടെ സ്വർണ്ണവും പണവും കൈക്കലാക്കായിരുന്നു കൊലപാതകം. കൊലയ്ക്ക് ശേഷം മൃതേദഹം കുഴിച്ചിട്ട് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. സുഭദ്രയുടെ സ്വർണ്ണം ആലപ്പുഴയിൽ വിറ്റതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
പിടിയിലായ ശർമിള പ്രായം ഉൾപ്പെടെ പല കാര്യങ്ങളിലും മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ചു. ഇവർ നേരത്തെ മറ്റൊരു വിവാഹം കഴിച്ചിരുന്നു. അതിക്രൂരമായ കൊലപാതകമെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിലുള്ളത്.
