News

അമൃത കോളേജിൽ വിദ്യാർത്ഥിയെ റാഗിംങിന്റെ  പേരിൽ മർദിച്ച സംഭവം മൂടിവെക്കാനുള്ള ശ്രമം വിഫലമായി 

മാതാഅമൃതാന്ദ മയിയുടെ നേതൃത്വത്തിലുള്ള അമൃത കോളേജ് ഓഫ് നേഴ്‌സിംഗിലെ  വിദ്യാർത്ഥിയെ റാഗിങ്ങ് ചെയ്യ്തു മർദിച്ചതിന്റെ പേരിലുള്ള സംഭവം മറയ്ക്കാ നുള്ള  ശ്രമം വിഫലമായി. ഈ അക്രമത്തിൽ പോലീസ് കേസെടുക്കാൻ തുടങ്ങിയതോടെയാണ് ഈ സംഭവം മറയ്ക്കാനുള്ള  ശ്രമം വിഫലമായത്. നഴ്സിങ് സ്‌കൂള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ റാഗിങ്ങിന്റെ പേരില്‍ മര്‍ദിച്ച രണ്ട് സീനിയര്‍ വിദ്യാര്‍ഥികളാണ് ഇന്നലെ അറസ്റ്റിലായത്.

കഴിഞ്ഞ 12  നെ ആയിരുന്നു ഈ സംഭവം. ആലപ്പുഴ ചെന്നിത്തല സ്വദേശി പ്രണവ് കൃഷ്ണയുടെ (19) പരാതിയില്‍ അതേ കോളേജിലെ നാലാം വര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥി മാവേലിക്കര സ്വദേശി സുജിത് കുമാര്‍ (22), മൂന്നാംവര്‍ഷ വിദ്യാര്‍ഥി ഏറ്റുമാനൂര്‍ പട്ടിത്താനം സ്വദേശി ഗോവിന്ദ് നായര്‍ (21) എന്നിവരെയാണ് ചേരാനല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി.

സംഭവം പ്രണവ് കോളജ് ഹോസ്റ്റലിലും, എന്നാൽ പ്രതികൾ പോണേക്കരയിലെ മറ്റൊരു വീട്ടിലുമായിരുന്നു താമസിച്ചത്.  രണ്ട് സീനിയർ വിദ്യർത്ഥികളെ റാഗിങ്ങ് ചെയ്യ്ത സംഭവം പ്രണവ് കോളേജിൽ പരാതിപ്പെട്ടിരുന്നു, ഈ ഒരു വൈരാഗ്യമാണ് പ്രണവിനെ പ്രതികള്‍ തങ്ങളുടെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി മര്‍ദിക്കുകയായിരുന്നുവെന്ന് ചേരനല്ലൂർ പോലീസ് പറയുന്നു. ഈ സംഭവം ആദ്യം മൂടിവെയ്ക്കാനാണ് അമൃത അധികൃതര്‍ ശ്രമിച്ചത്. എന്നാല്‍, അതിക്രമികളായ വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്ത ഉടന്‍ അധികൃതര്‍ വാര്‍ത്തക്കുറിപ്പ് പുറത്തിറക്കുകയായിരുന്നു.

Most Popular

To Top