ഈ തവണ ഇനിയും എട്ടാം ക്ലാസിൽ ഓൾ പാസ്സില്ല, ജയിക്കാൻ മിനിമം മാർക്ക് നിർബന്ധം, ഇനിയും അടുത്ത വര്ഷം മുതൽ ഒൻപതാം ക്ലാസിനും മിനിമം മാർക്ക് കൊണ്ടുവരും. മന്ത്രിസഭാ യോഗത്തിലാണ് ഇങ്ങനൊരു തീരുമാനം. വിദ്യാഭ്യാസ കോൺക്ലേവിന്റെ ശുപാർശ അംഗീകരിച്ചാണ് മന്ത്രിസഭ യോഗത്തിലെ ഈ തീരുമാനം.
കൂടാതെ എഴുത്തുപരീക്ഷയ്ക്ക് ഓരോ വിഷയത്തിനും 30 ശതമാനം മാർക്കും നിർബന്ധമാക്കും. 2026-2027 വർഷത്തിൽ മിനിമം മാർക്ക് പത്താം ക്ലാസിലും നടപ്പിലാക്കും എന്നും മന്ത്രി സഭായോഗം തീരുമാനിച്ചു. വാരിക്കോരി മാർക്ക് നൽകുന്നുവെന്നും എല്ലാവർക്കും എപ്ലസ് നൽകുന്നുവെന്നും ഇത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നുമെന്നുമുള്ള ആക്ഷേപം വ്യാപകമായി ഉയരുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ എഡ്യൂക്കേഷൻ കോൺക്ലേവ് സംഘടിപ്പിച്ചിരുന്നു, ഈ സംഘം ഇപ്പോൾ യോഗത്തിൽ നിർദേശിച്ച കാര്യമാണ് സഭ അംഗീകരിച്ചിരിക്കുന്നത് ,ഇനിയും പഠിക്കാതെ പാസാകാൻ പറ്റില്ലെന്ന രീതിയാണ് നിലവിൽ വരാൻ പോകുന്നത്
