News

ഛത്രപതി ശിവാജിയുടെ പ്രതിമ തകർന്ന സംഭവം; മാപ്പ് പറഞ്ഞ് പ്രധാനമന്ത്രി

മഹാരാഷ്ട്രയിലെ സിന്ധുദുർഗിൽ ശിവാജി മഹാരാജ് പ്രതിമ തകർത്ത സംഭവത്തിൽ മാപ്പ് പറഞ്ഞ് പ്രധാനമന്ത്രി. മഹാരാഷ്ട്രയിലെ പാൽഘറിൽ വാഡ് വൻ തുറമുഖ പദ്ധതിയുടെ ശിലാസ്ഥാപന ചടങ്ങിലാണ് പ്രധാനമന്ത്രിയുടെ മാപ്പപേക്ഷ നടത്തിയത്. മറാഠാ വികാരത്തിന് മുറിവേറ്റതിൽ ഖേദിക്കുന്നുവെന്നും ഛത്രപതി ശിവാജി മഹാരാജിൻ്റെ പാദങ്ങളിൽ താൻ തലകുനിച്ച് മാപ്പ് ചോദിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

സംഭവത്തിൽ രണ്ട് പേരുടെ അറസ്റ്റ് രേഖപെടുത്തിയിട്ടുണ്ട്. പ്രതിമയുടെ സ്ട്രക്ടച്ചറൽ കൺസൾട്ടന്റ്റ് ചേതൻ പാട്ടീൽ, പ്രതിമയുടെ നിര്‍മ്മാണ കരാര്‍ എടുത്തിരുന്നയാള്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതിമ നിർമാണത്തിൽ വീഴ്ച ചൂണ്ടിക്കാട്ടി നരഹത്യാ കുറ്റം അടക്കം ചുമത്തിയാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

ഉപമുഖ്യമന്ത്രി അജിത് പവാർ സിന്ധുദുർഗ് കോട്ട സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി. സംഭവത്തിൽ സർക്കാർ നിയോഗിച്ച വിദഗ്ദ സംഘവും നാവികസേനയുടെ ടീമും വെവ്വേറെ അന്വേഷണം തുടരുകയാണ്.സിന്ധു ദുർഗിൽ എട്ട് മാസം മുമ്പ് പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത ശിവാജിയുടെ പ്രതിമ കഴിഞ്ഞ ദിവസമാണ് തകർന്നുവീണത്. സംഭവത്തിൽ പ്രതിപക്ഷം അതിശക്തമായ പ്രതിഷേധത്തിലേക്കാണ് നീങ്ങുന്നത്.

Most Popular

To Top