ഹേമകമ്മറ്റിയുടെ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ ഉണ്ടായിട്ടും സർക്കാർ നാലര വര്ഷം അനങ്ങാതിരുന്നത് എന്തുകൊണ്ടാണ് എന്നൊരു വിമർശനം ഉയരുന്നുണ്ട്, ഈ റിപ്പോർട്ട് അനുസരിച്ചു കേസെടുക്കാൻ സർക്കാരിന് നിയമ തടസ്സമുണ്ട്, സർക്കാരിനോട് ഹേമ കമ്മറ്റി പറഞ്ഞ കാര്യങ്ങൾ,
റിട്ട. ജില്ലാജഡ്ജിയുടെ നേതൃത്വത്തിൽ സിനിമാമേഖലയ്ക്കായി പ്രത്യേക ട്രിബ്യൂണൽ. സ്ത്രീ ആയാൽ അഭികാമ്യം. ട്രിബ്യുണലിന്റെ തീരുമാനം ഹൈ കോടതിയുടെ ഡിവിഷൻ ബഞ്ചിന് ചോദ്യം ചെയ്യാൻ അധികാരമുണ്ടാകും. അന്വേഷണത്തിന്റെ ഭാഗമായി കമ്മിഷനെ നിയമിച്ച് യുക്തമായരീതിയിൽ വിവരങ്ങൾ തേടാൻ അധികാരമുണ്ടാവണം.
പ്രായപൂർത്തിയാവാത്ത കുട്ടികൾക്കുനേരേയുള്ള അതിക്രമങ്ങൾ ട്രിബ്യൂണലിന്റെ പരിധിയിൽവരുന്നതല്ല. ട്രിബ്യൂണലിൽ നടക്കുന്ന നടപടിക്രമങ്ങൾ പരസ്യപ്പെടുത്താൻ പാടില്ല, പരാതിപ്പെട്ടവരെ ഏതെങ്കിലുംതരത്തിൽ ഭീഷണിപ്പെടുത്തുകയോ സിനിമയിൽനിന്ന് ഒഴിവാക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്തെന്ന് ബോധ്യപ്പെട്ടാൽ പിഴ ചുമത്താൻ അധികാരമുണ്ടാവൂ
