ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ ഇന്നു വീണ്ടും തുടരുകയാണ്, ലോറിഡ്രൈവർ ആയ അർജുൻ ഉൾപ്പെടെയുള്ളവരെ തിരയുന്നതിനായി ഗംഗാവലി പുഴയിൽ നാവിക സേന പരിശോധന തുടങ്ങും. കൂടാതെ ലോറിയുടെ സ്ഥാനം കണ്ടെത്താനായി സോണാർ പരിശോധനയും ഇന്ന് നടത്തും. മുൻപ് മാർക്ക് ചെയ്യ്ത സ്ഥലം അനുസരിച്ചായിരിക്കും ഇന്നത്തെ തെരെച്ചിലും.
ഗംഗാവലി പുഴയുടെ ഒഴുക്കിൻ്റെ വേഗത അറിയാനുള്ള പരിശോധനയും നടത്തും. ഇതിന് ശേഷമായിരിക്കും നാവിക സേനയുടെ മുങ്ങൽ വിദഗ്ധർ പുഴയിൽ മുങ്ങിയുള്ള പരിശോധന നടത്തണോ എന്നുള്ള കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക, കഴിഞ്ഞ ദിവസം അർജുനെ കണ്ടെത്താനുള്ള തെരച്ചിലിൽ വേണ്ട നിലപാടുകൾ എടുക്കുന്നില്ല എന്ന് അർജുന്റെ ബന്ധുക്കൾ പറഞ്ഞിരുന്നു.
കൂടാതെ തെരച്ചില്‍ ആരംഭിച്ചില്ലെങ്കില്‍ ഷിരൂരില്‍ കുടുംബം ഒന്നടങ്കം പ്രതിഷേധിക്കുമെന്നാണ് അര്‍ജുന്‍റെ സഹോദരിയുടെ ഭര്‍ത്താവ് ജിതിൻ നേരത്തെ പ്രതികരിച്ചത്,തെരച്ചില്‍ ആരംഭിക്കാൻ കേരള സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരില്‍ സമ്മര്‍ദം ശക്തമാക്കിയതിനിടെയാണ് നാവിക സേനയുടെ പരിശോധന. നിലവില്‍ കര്‍ണാടക സര്‍ക്കാര്‍ പറയുന്ന കാര്യങ്ങള്‍ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും കേരള സര്‍ക്കാര്‍ സമ്മര്‍ദം തുടരുന്നുണ്ടെന്നുമാണ് മന്ത്രി എകെ ശശീന്ദ്രൻ വൈകിട്ട് പ്രതികരിച്ചത്
