ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കൂട്ടുപിടിച്ച് ചിലർ മാധ്യമങ്ങളിൽ അനാവശ്യ വാദങ്ങൾ ഉന്നയിക്കുന്നെന്നും ശാന്തിവിള ദിനേശ് പറയുന്നു, ഒരു സംവിധായകനെക്കുറിച്ചും അന്തരിച്ച മലയാളത്തിലെ ഒരു നടനെക്കുറിച്ചും വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ശാന്തിവിള പതിനഞ്ചംഗ ഗുണ്ടാ ലിസ്റ്റ് കൊണ്ട് നടക്കുന്ന സംവിധായകൻ ഒരു ബി ഗ്രേഡ് സിനിമ എടുത്തു. അതിലെ നായിക നല്ല ആർട്ട് സിനിമകളിൽ അഭിനയിച്ച അവസരം കുറഞ്ഞ നടിയായിരുന്നു. തമിഴ്നാട് ഭരിച്ച മുഖ്യമന്ത്രിയുടെ പേരുള്ള സ്ത്രീയാണ്.
ആണൊരുത്തന്റെ വീര്യം കാണിക്കുന്ന മാന്യനായ നടന്റെ അച്ഛനാണ്. നട്ടെല്ലുറപ്പോടെ സംസാരിക്കുന്ന യുവ നായകനുണ്ട് . പക്ഷെ അയാളുടെ അച്ഛൻ ഒരു കൂതറയായിരുന്നു. പെൺവിഷയത്തിലെങ്കിലും അയാൾ വെറും തല്ലിപ്പൊളിയായിരുന്നു. കൂതറ സംവിധായകന്റെ പടത്തിൽ നായകനായി ഇദ്ദേഹം അഭിനയിക്കുമ്പോൾ നായികയെ കൂടെ കിടക്കാൻ വിളിച്ചു. അവൾ പോയില്ല.
ലൊക്കേഷനിൽ ഇട്ട് നാറിയായ നായകൻ ആ സ്ത്രീയുടെ ചെകിടത്ത് അടിച്ചു. ഇപ്പോൾ വലിയ വായിൽ വർത്തമാനം പറയുന്ന, നട്ടെല്ലുള്ള, മോനെ ഞാനാണ് സ്റ്റാർ ആക്കിയത് .ഇങ്ങനെ ഒരുപാട് മോശം സംഭവങ്ങൾ സിനിമാ രംഗത്ത് നടന്നിട്ടുണ്ടെന്നും ശാന്തിവിള ദിനേശ് പറയുന്നു. സംവിധായകനും നായക നടനും ആരെന്ന് ശാന്തിവിള ദിനേശ് പറഞ്ഞിട്ടില്ല.












