എസ്.എഫ്.ഐ വിട്ട് എഐഎസ്എഫിൽ ചേർന്ന വിദ്യാർത്ഥിക്ക് എസ്എഫ്ഐ നേതാവിൻറെ ഭീഷണി. എസ്.എഫ്.ഐ. ജില്ലാ നേതാവ് ആരോമലാണ് ഫോണിലൂടെ ഭീഷണിമുഴക്കിയത്. പുനലൂര്‍ എസ്.എന്‍. കോളേജ് വിദ്യാര്‍ഥിയും കോളേജിലെ SFI യൂണിറ്റ് പ്രസിഡന്റുമായിരുന്ന വിഷ്ണു മനോഹറിനെയാണ് എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റിയംഗം ആരോമല്‍ ഭീഷണിപെടുത്തിയത്. വോയിസ് ക്ലിപ്പ് വിഷ്ണു പുറത്തുവിട്ടിട്ടുണ്ട്.
‘നീ SFI ക്കാരെ വിരട്ടുന്നോ, നീ ഒന്ന് തൊട്ടുനോക്കടാ എസ്.എഫ്.ഐ.ക്കാരെ, നീ എന്നാ SFI . കാണാന്‍ തുടങ്ങിയത്’ എന്ന് ആരോമൽ ചോദിക്കുന്നു. സ്വാതന്ത്ര്യമില്ലാത്ത സംഘടന എനിക്ക് വേണ്ട, ഇവിടെ ആരെയും വിരട്ടുകയൊന്നുമല്ല’ എന്ന് വിഷ്ണു മറുപടി നല്‍കിയപ്പോള്‍ ‘നിന്റെ AISF ന്റെ സെക്രട്ടറിയോട് എസ്.എഫ്.ഐ.ക്കാരുടെ അടി എങ്ങനെയുണ്ടായിരുന്നെന്ന് ചോദിച്ച് നോക്ക്. പേടിച്ചോടിയവന്മാര്‍ അല്ലേ അവന്മാര്‍’ എന്നായിരുന്നു ആരോമലിന്റെ പ്രതികരണം.
കോളേജിലെ കലാകാരന്മാരുടെ കൂട്ടായ്മയില്‍ വിഷ്ണു പ്രവര്‍ത്തിക്കുന്നതാണ് എസ്.എഫ്.ഐ. നേതൃത്വത്തെ ചൊടിപ്പിച്ചതെന്നാണ് വിവരം. സംഘടനാഭേദമന്യേ എല്ലാ വിദ്യാര്‍ഥികളുമുള്ള ഈ കൂട്ടായ്മയില്‍ വിഷ്ണു പ്രവര്‍ത്തിക്കരുതെന്നായിരുന്നു എസ്.എഫ്.ഐ. നേതാക്കളുടെ നിര്‍ദേശം. എന്നാൽ വിഷ്ണു ഇതിന് തയ്യാറായില്ല. ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതെന്നും വിഷ്ണു ആരോപിച്ചു.
