കേരളത്തിന്റെ അഭിമാന പദ്ധതിയായി പ്രഖ്യാപിച്ച കെ ഫോൺ പൊളിഞ്ഞു പാളീസായെന്നു സമ്മതിച്ചു പിണറായി സർക്കാരിന്റെ മൂന്നാം പ്രോഗ്രസ് റിപ്പോർട്ട്. വാർഷിക വരുമാനം 150 കോടി ലക്ഷ്യമിട്ട സ്പീഡിൽ മുന്നേറുന്ന കെ ഫോൺ പദ്ധതി എന്ന് അവകാശം വാദം നിലനിൽക്കെ ആദ്യഘട്ടം പ്രഖ്യാപിച്ച സൗജന്യ കണക്ഷന്‍റെ പകുതി പോലും പൂര്‍ത്തിയായില്ല എന്നാണ് ഇപ്പോൾ പ്രോഗ്രസ് റിപ്പോര്‍ട്ടിൽ വ്യക്തമാകുന്നത്. പാവപ്പെട്ടവര്‍ക്ക് സൗജന്യ നിരക്കിലും മറ്റുള്ളവര്‍ക്ക് മിതമായ വിലയിലും ഇന്‍റര്‍നെറ്റ് എത്തിക്കുകയും ഡിജിറ്റൽ സമത്വത്തിലൂടെ നവകേരള നിര്‍മ്മിതിയുമായിരുന്നു പിണറായി സര്‍ക്കാര്‍ കെ ഫോണുകൊണ്ട് ഉദ്ദേശിച്ചത്.ഇ പദ്ധതി ഒന്നാം സര്‍ക്കാരിന്‍റെ കാലത്ത് ഒന്നാം ഘട്ടം ഉദ്ഘാടനവും പൂര്‍ത്തീകരണവുമായിരുന്നു ലക്ഷ്യമിട്ടത്.
എന്നാൽ രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിൽ വന്ന് വര്‍ഷം മൂന്നായിട്ടും സംഗതി തുടങ്ങിയിടത്ത് തന്നെ ഇപ്പോളും നിൽക്കുകയാണ്. 14000 കുടുംബങ്ങളിലേക്ക് സൗജന്യ കണക്ഷൻ ഇതാ ഒരു മാസത്തിനകം എന്ന് പറഞ്ഞിട്ട് വര്‍ഷം ഒന്ന് തീരാറായിട്ടും പ്രോഗ്രസ് റിപ്പോര്‍ട്ടിൽ സൗജന്യ കണക്ഷൻറെ എണ്ണം വെറും 5856 മാത്രമാണുള്ളത് .
30000 സര്‍ക്കാര്‍ ഓഫീസ് ലക്ഷ്യമിട്ടതിൽ കെ ഫോൺ വക നെറ്റ് കിട്ടുന്നത് 21311 ഇടത്ത് മാത്രമെന്ന് സര്‍ക്കാര്‍ സമ്മതിക്കുന്നു. വാണിജ്യ കണക്ഷൻ ലഭ്യമാക്കുന്നതിന് എന്റെ കെ ഫോൺ എന്ന പേരിൽ മൊബൈൽ അപ്ലിക്കേഷനും വെബ്സൈറ്റും സജ്ജമാക്കിയെന്നു പറയുന്നുണ്ടെങ്കിലും ഗാര്‍ഹിക വാണിജ്യ കണക്ഷനുകളുടെ മറ്റ് വിവരങ്ങളൊന്നും പ്രോഗ്രസ് റിപ്പോര്‍ട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല. പദ്ധതി ചെലവും പരിപാലന തുകയും കിഫ്ബി വായ്പ തിരിച്ചടവും അടക്കം ഭീമമായ തുക വേണം പിടിച്ച് നിൽക്കാനെന്നിരിക്കെ പ്രതിസന്ധിയിലാണ് പദ്ധതിയെന്ന് പറയാതെ പറയുന്നതാണ് പ്രോഗ്രസ് റിപ്പോര്‍ട്ടും
