News

ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവിടാൻ  ഉത്തരവിട്ട് വിവരാവകാശ കമ്മീഷൻ; ഉത്തരവിൽ സ്വകാര്യ വിവരങ്ങൾ കൈമാറാൻ പാടില്ല 

സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് പഠിച്ചു ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തു  വരുന്നു, വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടക്കാതെ  റിപ്പോർട്ട്  പുറത്തുവിടാൻ സംസ്ഥാന വിവരാവകാശ കമ്മീഷൻ  ഉത്തരവിട്ടു. കൊട്ടിയാഘോഷിച്ചു കമ്മറ്റിയെ വെച്ച് ഇടത് സർക്കാർ  റിപ്പോർട്ടിലെ വിശദശാംകൾ  നാലര വർഷത്തോളമായി പൂഴ്ത്തിവെക്കുവായിരുന്നു.

ഈ റിപ്പോർട്ട് പൂർണ്ണമായും പുറത്തുവിടണമെന്ന്  ഡബ്ല്യുസിസി ആവശ്യപ്പെട്ടു.ഒടുവിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് വെളിച്ചം കാണുന്നു. നടിമാരടക്കം സിനിമാമേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങളും നേരിട്ട ദുരനുഭവങ്ങളുമായിരുന്നു കമ്മിറ്റി പഠിച്ചത്. മുൻകിട നായികമാർ മുതൽ സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ വരെ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയിരുന്നു.പല പ്രമുഖരും ഇതിൽ പെട്ടിട്ടുണ്ട് ,അങ്ങനൊരു അഭ്യൂഹം നിലനിൽക്കെ ആണ് സർക്കാർ ഈ റിപ്പോർട്ട് പൂഴ്ത്തിയത്

വ്യക്തികൾക്കെതിരെ മൊഴി ഉണ്ടെന്ന സൂചനകൾ ശരിവെച്ചുകൊണ്ടാണ് റിപ്പോർട്ട് പുറത്തുവിടണമെന്നുള്ള വിവരാവകാശ കമ്മീഷൻ ഉത്തരവ്. 49 ആം പേജിലെ 96 ആം പാരഗ്രാഫ്, 81 മുതൽ 100 വരെയുള്ള പേജുകളിലെ 165 മുതൽ 196 വരെയുള്ള ഭാഗങ്ങളും അനുബന്ധവും പുറത്തുവിടരുതെന്നാണ് ഉത്തരവ്.

നടിയെ ആക്രമിച്ച സംഭവത്തിന്  പിന്നാലെയാണ്  ഡബ്ളുസിസി മുഖ്യ മന്ത്രിക്ക് നിവേദനം നൽകിയതോടെയാണ് ഹേമ കമ്മറ്റി ഉണ്ടാക്കിയത്, ശരിക്കും അതൊരു വലിയ നേട്ടമായി ഇടത് സർക്കാർ ഉയർത്തിക്കാട്ടി. എന്നാൽ ക്ഷെ 2019 ഡിസംബർ 31 ന് റിപ്പോർട്ട് നൽകിയെങ്കിലും പുറത്തുവിടാതെ പൂഴ്ത്തിവെക്കാനായിരുന്നു സർക്കാറിൻ്റെ ശ്രമം, ഞെട്ടിക്കുന്ന പല വിവരങ്ങളുമുണ്ടായിട്ടും ഒളിച്ചുകളിച്ച സർക്കാറിന് വിവരാവകാശ കമ്മീഷൻ ഉത്തരവ് തിരിച്ചടിയാണ്. എല്ലാം പുറത്തുവരുന്നില്ലെങ്കിലും കുറെയെങ്കിലും വിവരങ്ങളെങ്കിലും പരസ്യമാകുകയാണ്.

Most Popular

To Top