വയനാട് മുണ്ടകൈയിൽ വീണ്ടും ഉരുൾപൊട്ടൽ, അവിടെ നിന്നും വീണ്ടും മലവെള്ളപാച്ചിലുണ്ടായി, മണ്ണും, മരത്തടികളും, കല്ലും ഒഴുകിവന്നു, ഇപ്പോൾ ഈ പ്രദേശത്തു നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്, ഇപ്പോൾ ഇവിടെ അതീവ ഗുരുതര സാഹചര്യമാണ് റിപ്പോർട്ട് ചെയ്യുന്നത്. മന്ത്രിമാരും, രക്ഷാപ്രവർത്തകരും ഉള്ളടത്തോട്ടാണ് ഇപ്പോൾ വെള്ളം ഒഴുകിയെത്തുന്നത്.
ജനങ്ങളെ അടിയന്തരമായി ഇവിടെ നിന്നും ഒഴിപ്പിക്കുകയാണ്. അതേസമയം വീണ്ടും ഉരുൾപൊട്ടിയത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണെന്ന് മന്ത്രി കെ രാജൻ അറിയിച്ചു. അനാവശ്യമായി ആരും പ്രദേശത്തേക്ക് പോകരുതെന്നും മന്ത്രി പറഞ്ഞു, അതേസമയം ഉരുൾപൊട്ടലിൽ മരിച്ച 33 പേരെ ഇതുവരെയും തിരിച്ചറിഞ്ഞു, കൂടാതെ ഒഡിഷയിൽ നിന്നെത്തിയ വിനോദസഞ്ചാരികളിൽ രണ്ടു പേരെ കാണാനില്ലെന്നും റിപ്പോർട്ടും വരുന്നുണ്ട്.
സംഘത്തിൽ ഉണ്ടായിരുന്ന രണ്ടു പേരെ രക്ഷാപ്രവർത്തകർ രക്ഷിപ്പെടുത്തി. ഇവർ വിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. ഡോക്ടർ പ്രിയദർശിനി, സുഹൃതി എന്നിവരെയാണ് രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീണ്ടും ഉരുൾപൊട്ടൽ ഉണ്ടായതിന് തുടർന്ന് ഇപ്പോൾ ഇവിടെ രക്ഷാപ്രവർത്തനം ദുഷ്കരമാകുകയാണ്
