സ്വർണ്ണം പണയം വെച്ച് വായ്‌പ്പാ എടുക്കുന്ന തുകയിൽ നിയന്ത്രണമേർപ്പെടുത്തി റിസർ ബാങ്ക്. സ്വർണ്ണം പണയം വെച്ച് വായ്‌പ്പാ എടുക്കുമ്പോൾ ഇരുപതിനായിരം രൂപയിൽ കൂടുതൽ തുക നേരിട്ട് കയ്യിൽ ലഭിക്കില്ല എന്ന നിയന്ത്രണമാണ് റിസർ ബാങ്ക് ഇപ്പോൾ കൊണ്ട് വന്നിരിക്കുന്നത്. ഇതിൽ 20,000 എന്ന പരിധി കര്‍ശനമായി തന്നെ പാലിച്ചിരിക്കണമെന്ന് ബാങ്കിംഗ് ഇതര പണമിടപാട് സ്ഥാപനങ്ങള്‍ക്ക് കർശന നിര്‍ദേശവും നൽകിയിട്ടുണ്ട്.
ഇതിൽ കൂടുതൽ തുകയ്ക്ക് പണയം വെക്കുന്നവർക്ക് ഇരുപത്തിനായിരത്തിൽ കൂടുതൽ ഉള്ള തുക ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ആയിരിക്കും വരുക. 20,000 ത്തിന് മുകളില്‍ അനുവദിക്കുന്ന തുക ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുന്നതില്‍ നിയന്ത്രണങ്ങൾ ഒന്നും നിലവിൽ ആർ ബി ഐ കൊണ്ടുവന്നിട്ടില്ല.
ആദായനികുതി നിയമപ്രകാരം വായ്പാ ദാതാക്കള്‍ക്ക് 20,000 രൂപയില്‍ അധികം പണമായി നല്‍കുന്നതിന് വിലക്കുണ്ട്. എന്നാൽ പലപ്പോഴും ഈ കാര്യം നടപ്പിലാക്കാറില്ല. ഇതിനെ തുടർന്നാണ് പുതിയ തീരുമാനം കർശനമായി തന്നെ നടപ്പിലാക്കാൻ ആർ ബി ഐ തീരുമാനിച്ചിരിക്കുന്നത്.
