ഒരു രാജ്യം ഒരു റേഷൻ കാർഡ് എന്ന പദ്ധതി നടപ്പാക്കി വരുകയാണ്. എന്നാൽ ഈ പദ്ധതിയിൽ കൂടി റേഷൻ വിഹിതം കുറയുകയും ചെയ്യും.ഏറ്റവും അവസാനം നടത്തിയ സെൻസസ് പ്രകാരമാണ് റേഷൻ വിഹിതം നിശ്ചയിക്കുന്നത്. ഇപ്പോഴത്തെ റിപ്പോർട്ട് പ്രകാരം രാജ്യത്ത് ദരിദ്ര വിഭാഗത്തിൽ പെട്ടവരുടെ എണ്ണം കുറഞ്ഞിരിക്കുകയാണ്. അത് കൊണ്ട് തന്നെ വിഹിതവും കുറയും. ഇത് കേരളത്തിനും ബാധകമായ കാര്യമാണ്. 14.25 ലക്ഷം ടണ്‍ അരിയാണ് കേരളത്തിന് പ്രതിവർഷം ലഭിക്കുന്നത്.
എന്നാൽ ഇത്തരത്തിൽ അരിയുടെ വിഹിതം കുറയ്ക്കുന്നത്തിനോട് കേരളം എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. പദ്ധതി മൂന്നു വര്ഷം കൊണ്ട് പദ്ധതി പൂർണ്ണമായും നടപ്പിലാക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. അതോടെ റേഷൻ കാർഡുമായി ആധാർ ലിങ്ക് ചെയ്ത എല്ലാവർക്കും രാജ്യത്ത് എവിടെ നിന്നും റേഷൻ വാങ്ങാൻ കഴിയും. കേരളം ഇതിനോടകം തന്നെ ആധാർ ലിങ്കിംഗ് പ്രക്രീയകൾ പൂർത്തിയാക്കിയിരിക്കുകയാണ്.
മുൻഗണനാവിഭാഗത്തില്‍പ്പെട്ട മഞ്ഞ, പിങ്ക് കാർഡുകളുടെ വിതരണത്തിലും മാറ്റമുണ്ടാകും. അവ അനുവദിക്കാനും അപേക്ഷകള്‍ തീർപ്പാക്കാനും കേന്ദ്രത്തിനും അധികാരം ഉണ്ടായിരിക്കും. സ്മാർട്ട് പി. ഡി. എസ് എന്ന ഈ പദ്ധതിയില്‍ കാർഡ് അംഗങ്ങളുടെയും റേഷൻ ഇടപാടുകളുടെയും വിവരങ്ങള്‍ കേന്ദ്ര നിയന്ത്രണത്തിലുള്ള ക്ലൗഡ് സെർവറുകളിലാകും സൂക്ഷിക്കുക. നിലവില്‍ കേരളം ഉള്‍പ്പെടെ ഇവ സ്വന്തമായി സൂക്ഷിക്കുകയാണ്.
