കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് മഴ തുടർന്ന് കൊണ്ടിരിക്കുകയാണ്. നിരവധി നാശനഷ്ടങ്ങളും മഴയിൽ ഇതിനോടകം സംഭവിച്ച് കഴിഞ്ഞു. കോടികളുടെ നാശനഷ്ടമാണ് ഇത് വരെ സംഭവിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ ഒരു മഴമുന്നറിയിപ്പും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഇത്തരത്തിൽ മഴമുന്നറിയിപ്പുകൾ പൂർണ്ണമായി പിൻവലിച്ചിരിക്കുന്നത്. എങ്കിലും പല സ്ഥലങ്ങളിലും മഴ ഇപ്പോഴും തുടരുകയാണ്.
അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ദുര്ബലമായതോടെ മഴയുടെ ശക്തിയും കുറഞ്ഞിരിക്കുകയാണ്. ബംഗാള്‍ ഉള്‍ക്കടലിലെ റെമാല്‍ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ബംഗ്ലാദേശില്‍ തീരം തൊട്ടു. അത് കൊണ്ട് തന്നെ കടലിൽ അപകട സാധ്യത കുറഞ്ഞതിനാൽ മൽസ്യബന്ധനം നടത്താൻ കടലിൽ പോകുന്നതിന്റെ വിലക്കും പിൻവലിയിച്ചിരിക്കുകയാണ്.
കേരളത്തിൽ മേയ് 31 നു അകം തന്നെ കാലവർഷം എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പഠനത്തിൽ പറയുന്നത്.വരും ദിവസങ്ങളിലും അതി ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നും അതിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ ആണ് അതി ശക്തമായ മഴ ഉണ്ടാകുന്നത് എന്നും ഈ രണ്ടു ദിവസവും തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള 7 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
