ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രകാരം സർക്കാരിനെതിരെ വിമർശനവുമായി എത്തുകയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടം, കതകിലെ മുട്ടൽ നാലുകൊല്ലവും തുടർന്നോട്ടെ എന്ന് തീരുമാനിച്ച സർക്കാർ നിലപാടാണു പരിശോധിക്കേണ്ടതെന്നു രാഹുൽ മാങ്കൂട്ടം വിമർശിച്ചു. ഈ റിപ്പോർട്ട് പ്രകാരം സ്ത്രീകൾ നിരന്തരമായി പീഡിപ്പിക്കപ്പെടുന്നു എന്നായിരുന്നു, ഇനിയും ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഈ റിപ്പോർട്ടിൽ പറയുന്നതും.
പക്ഷേ 5 വർഷത്തിനിടെ കേരളത്തിൽ ഒറ്റ എഫ്ഐആർ പോലും ഇതുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്യ്തിട്ടില്ല എന്നതാണ് സത്യം. ഇത് സർക്കാരിന്റെ കൃത്യവിലോപമാണ്, റിപ്പോർട്ട് പുറത്തുവരുമ്പോൾ സിനിമാ മേഖലയിലെ തെറ്റു ചെയ്യാത്ത താരങ്ങൾ പോലും വിമർശനത്തിന് ഇരയാക്കപ്പെടുന്നു.
ഇപ്പോൾ സോഷ്യൽ മീഡിയിൽ ഈ കാര്യങ്ങൾ ചൂടുപിടിക്കുകയാണ്. ഡബ്ല്യുസിസിയുടെ സ്ഥാപക അംഗം പിന്നീട് ഒത്തുതീർപ്പിലെത്തി എന്നു പറയുന്നത് സംഘടനയെ മുഴുവൻ സംശയ നിഴലിൽ നിർത്തുമെന്നും രാഹുൽ മാങ്കൂട്ടം വിമർശിക്കുന്നു.
