News

കതകിലെ മുട്ടൽ നാലുവർഷം തുടരട്ടെ എന്ന നിലപാടാണ് സർക്കാർ ഏറ്റെടുത്തത്; ഹേമകമ്മറ്റി റിപ്പോർട്ട് അടിസ്ഥാനത്തിൽ വിമർശനവുമായി രാഹുൽ മാങ്കൂട്ടം 

ഹേമ കമ്മിറ്റി റിപ്പോർട്ട്  പ്രകാരം സർക്കാരിനെതിരെ വിമർശനവുമായി എത്തുകയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടം, കതകിലെ മുട്ടൽ  നാലുകൊല്ലവും തുടർന്നോട്ടെ എന്ന് തീരുമാനിച്ച സർക്കാർ നിലപാടാണു പരിശോധിക്കേണ്ടതെന്നു രാഹുൽ മാങ്കൂട്ടം വിമർശിച്ചു. ഈ റിപ്പോർട്ട് പ്രകാരം സ്ത്രീകൾ നിരന്തരമായി പീഡിപ്പിക്കപ്പെടുന്നു എന്നായിരുന്നു, ഇനിയും ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഈ റിപ്പോർട്ടിൽ പറയുന്നതും.

പക്ഷേ 5 വർഷത്തിനിടെ കേരളത്തിൽ ഒറ്റ എഫ്ഐആർ പോലും ഇതുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്യ്തിട്ടില്ല എന്നതാണ് സത്യം. ഇത് സർക്കാരിന്റെ കൃത്യവിലോപമാണ്, റിപ്പോർട്ട് പുറത്തുവരുമ്പോൾ സിനിമാ മേഖലയിലെ തെറ്റു ചെയ്യാത്ത താരങ്ങൾ പോലും വിമർശനത്തിന് ഇരയാക്കപ്പെടുന്നു.
ഇപ്പോൾ സോഷ്യൽ മീഡിയിൽ ഈ കാര്യങ്ങൾ ചൂടുപിടിക്കുകയാണ്. ഡബ്ല്യുസിസിയുടെ സ്ഥാപക അംഗം പിന്നീട് ഒത്തുതീർപ്പിലെത്തി എന്നു പറയുന്നത് സംഘടനയെ മുഴുവൻ സംശയ നിഴലിൽ നിർത്തുമെന്നും രാഹുൽ മാങ്കൂട്ടം  വിമർശിക്കുന്നു.

 

Most Popular

To Top