സര്ക്കാര് ജീവനക്കാർ സംഘ്പരിവാർ പ്രവർത്തനങ്ങളിൽ ഭാഗമാകുന്നതിനുള്ള വിലക്ക് നീക്കം ചെയ്യാൻ തങ്ങൾ ആവശ്യപെട്ടിട്ടില്ലെന്ന് ആർ എസ് എസ്, സർക്കാരിന് മുന്നിൽ ഇങ്ങനൊരു ആവശ്യം ഉയർത്തിയിട്ടില്ല. ലോകസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ബി ജെ പി നേതൃത്വത്തിനെതിരെ സംഘ പരിവാർ നേതാക്കൾ നിരന്തരം വിമർശനം ഉയർത്തുന്നതിനിടെ ആണ് ഈ പുതിയ നീക്കം. സർക്കാർ ജീവനക്കാർക്ക് സംഘപരിവാർ പ്രവർത്തങ്ങളിൽ പങ്കെടുക്കാനുള്ള വിലക്ക് കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടില്ല എന്നാണ് R S S പറയുന്നത്
ഇതോടൊപ്പം അടുത്ത വര്‍ഷങ്ങളിലൊന്നും സംഘ് യോഗങ്ങളിൽ പോലും ഇത്തരം ഒരു വിഷയം ചർച്ചക്ക് പോലും വന്നട്ടില്ലെന്ന് ഇതിന്റെ നേതാക്കൾ പറയുന്നു. മുൻപും തങ്ങൾ ഇങ്ങനൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്ന് ആർ എസ് എസ് തലവൻ മോഹൻ ഭഗവത് പറഞ്ഞിരുന്നു. ലോക സഭ തെരെഞ്ഞെടുപ്പിൽ ബി ജെ പി ക്കേറ്റ തിരിച്ചടി സംഘപരിവാറിൽ നിന്നും വിമർശനം എത്തുന്ന ഈ വേളയിലാണ് കേന്ദ്രസർക്കാരിന്റെ പുതിയ നീക്കമെന്നും വ്യക്തമാകുന്നു , ഈ തെരെഞ്ഞെടുപ്പിനു ശേഷം ബി ജെ പി ക്കും ആർ എസ് സ്സിനുമിടയിൽ അസ്വാരാസ്യം പരിഹരിക്കാനുള്ള മറുമരുന്നായാണുബി എസ് പി അദ്യക്ഷ മായാവതി പറയുന്നത്
പത്തു വര്‍ഷം മോദി സര്‍ക്കാര്‍ ഇതേക്കുറിച്ച് ചിന്തിചിരുന്നില്ല, എന്നാൽ ഇപ്പോൾ എന്തുകൊണ്ട്ഇങ്ങനൊരു തീരുമാനം എടുക്കുന്നേ എന്നാണ് കോൺഗ്രസ് നേതാവ് ശശി തരൂർ ചോദിക്കുന്നത്. എല്ലാവരോടും തുല്യമായി പെരുമാറുക എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
