ഉന്നത പോലീസ് ഉദ്യഗസ്ഥർക്കെതിരെ ആരോപണങ്ങൾ ഉയർത്തിയ പി വി അൻവർ എം എൽ എ ഇപ്പോൾ വീണ്ടും പോലീസുകാർക്കെതിരെ മറ്റൊരു ആരോപണവുമായി എത്തുകയാണ്. റിദാന്‍ ബാസിലിന്റെ മരണവുമായി പോലീസിനെ പങ്കുണ്ടെന്നാണ് അൻവർ ആരോപിക്കുന്നത് , കൂടാതെ കരിപ്പൂരിലെ കള്ളക്കടത്തുമായി റിദാന്‍ ബാസിലിന് ചില ബന്ധമുണ്ടായിരുന്നു. അയാളുടെ കൈയ്യിലുള്ള ഫോണ്‍ കൈക്കലാക്കാന്‍ എത്തിയ സംഘം സംഘര്‍ഷത്തിനിടെ റിദാനെ കൊലപ്പെടുത്തിയതെന്നാണ് താന്‍ സംശയിക്കുന്നു എന്നും, സംഭവത്തില്‍ പൊലീസിന് പങ്കുണ്ട് എന്നും അൻവർ ആരോപിക്കുന്നു, അതുപോലെ ക്രിമിനല്‍ പശ്ചാത്തലമുള്ള എസ്പിയാണ് മലപ്പുറത്തെന്നും, എഡിജിപി അജിത്ത് കുമാറാണ് അദ്ദേഹത്തെ അവിടെ വാഴാന്‍ അനുവദിക്കുന്നതെന്ന് തനിക്ക് മനസിലായി എന്നും അൻവർ ആരോപിക്കുന്നു.
രാത്രി പത്ത് മണി കഴിഞ്ഞാല്‍ കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് കടകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാതെ ഉത്തരവിറക്കിയത് സുജിത് ദാസാണ്. പൊലീസിന്റെ ഈ ഉത്തരവ് കള്ളക്കടത്തുകാരെ സഹായിക്കാനാണ്. കള്ളക്കടത്തിന്റെ പ്രധാന കേന്ദ്രമാണ് കരിപ്പൂര്‍. കരിപ്പൂരില്‍ പിടികൂടുന്ന സ്വര്‍ണത്തിന്റെ വലിയൊരു പങ്ക് പൊലീസ് അടിച്ചുമാറ്റുന്നുവെന്നും അന്‍വര്‍ ആരോപിച്ചു,
