പ്രധാനമന്ത്രി നരേന്ദ്രമോദി ഓഗസ്റ്റില്‍ യുക്രെയ്ൻ സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ട്. റഷ്യ സന്ദർശനത്തിന് പിന്നാലെയാണ് ഇപ്പോൾ യുക്രൈനിലേക്ക് പോകുന്നത്. റഷ്യ-യുക്രെയ്ൻ പോരാട്ടം തുടങ്ങിയ ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി കീവിലേക്ക് പോകുന്നത്. ഈ വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണം പുറത്ത് വന്നിട്ടില്ല.
ഇറ്റലിയിൽ നടന്ന ജി7 ഉച്ചകോടിയിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ഒരു മാസത്തിന് ശേഷമാണ് സന്ദർശനം സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്ത് വരുന്നത്. ജൂലായിയിലാണ് മോദി റഷ്യ സന്ദർശിച്ചത്. റഷ്യന്‍ പ്രസിഡന്റ് പുതിനുമായി കൂടിക്കാഴ്ച നടത്തുകയും അദ്ദേഹത്തിന്റെ അത്താഴവിരുന്നില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.
എന്നാല്‍ മോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തെ സെലെന്‍സ്‌കി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. യുക്രൈനിലെ കുട്ടികളുടെ ഏറ്റവുംവലിയ ആശുപത്രിയടക്കം തകര്‍ത്ത റഷ്യയുടെ മിസൈലാക്രമണത്തിനിടെ മോദി റഷ്യ സന്ദർശിച്ചപ്പോഴാണ് വിമർശനമുണ്ടായത്.
