45 മണിക്കൂർ നീണ്ടുനിന്ന ധ്യാനത്തിന് ശേഷം പ്രധാനമന്ത്രി വിവേകാന്ദപ്പാറയിൽ നിന്ന് മടങ്ങി.തിരുവള്ളുവർ പ്രതിമയിൽ പുഷ്പ്പാർച്ചന നടത്തി ആദരമർപ്പിച്ചതിന് ശേഷമാണ് കന്യാകുമാരിയിൽ നിന്ന് മടങ്ങിയത്. തിരുവനന്തപുരത്തേക്ക് പോകുന്ന പ്രധാനമന്ത്രി നേരെ വാരാണസിയിലേക്ക് തിരിക്കും.
വിവേകാനന്ദ പാറയിലെ ധ്യാനമണ്ഡപത്തില്‍ നിരാഹാരം വൃതം അനുഷ്ഠിച്ചായിരുന്നു ധ്യാനം. അവസാനഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ പ്രധാനമന്ത്രി ധ്യാനത്തിന് പോയത് വിമര്‍ശിച്ച് കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. 2000ത്തിലധികം പൊലീസാണ് പ്രധാനമന്ത്രിയ്ക്ക് സുരക്ഷാ വലയം ഒരുക്കുന്നത്.
