തൻറെ ഭാഗം കേൾക്കാൻ പാർട്ടി തയ്യാറായില്ലന്ന് പി പി ദിവ്യ. റിമാൻഡിൽ കഴിയവേ ദിവ്യയെ സിപിഎമ്മിന്റെ എല്ലാ ചുമതലങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ കടുത്ത അതൃപ്തി അറിയിച്ചിരിക്കുകയാണ് ദിവ്യ.
എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പ്രേരണക്കുറ്റം ചുമത്തപ്പെട്ടതിന് പിന്നാലെ റിമാൻഡിൽ കഴിയവേയാണ് ദിവ്യയെ സിപിഎമ്മിന്റെ എല്ലാ ചുമതലങ്ങളിൽ നിന്നും പാർട്ടി നീക്കം ചെയ്തത്. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ അടിയന്തര യോഗത്തിലാണ് പിപി ദിവ്യയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്താൻ തീരുമാനിച്ചത്.
അതേസമയം എല്ലാ സത്യങ്ങളും പുറത്തുവരണമെന്നും അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും താനും നവീൻ ബാബുവിന്റെ കുടുംബത്തിന ഒപ്പമാണെന്നും സത്യം പുറത്തുവരണംവരെ നിയമപോരാട്ടം തുടരുമെന്ന് പിപി ദിവ്യ മാധ്യമങ്ങളോട് പറഞ്ഞു. സമൂഹത്തിന് മുന്നിൽ തെറ്റിദ്ധാരണ പടർത്തുന്ന ഒട്ടേറെ വാർത്തകൾ നൽകി. എന്നാൽ തന്നെ അവസാനിപ്പിക്കണമെന്ന രീതിയിലാണ് മാധ്യമങ്ങൾ മുന്നോട്ടുവന്നത്. അതിൽ പ്രയാസമുണ്ടെന്ന് പിപി ദിവ്യ പറഞ്ഞു.
