കേരള വികസന അധ്യായത്തിൽ ഒരു ഏടാണ് ഈ വിഴിഞ്ഞം പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനത്തിലേക്കുള്ള വഴി തുറന്ന വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ ഉത്ഘാടനം ചെയ്തു സംസാരിക്കവെയാണ് മന്ത്രി ഈ കാര്യം പറയുന്നത്. ദീർഘ കാലത്തേ ഒരു സ്വപ്നമാണ് നടന്നതെന്ന് പറഞ്ഞുകൊണ്ടായിരുന്നു മന്ത്രി പ്രസംഗം ആരംഭിച്ചത്.തുറമുഖങ്ങൾ സാമ്പത്തിക വളർച്ചയുടെ ചാലകങ്ങൾ ആണെന്നും അദ്ദേഹം പറഞ്ഞു.ഈ പദ്ധതി പൂർത്തീകരിക്കാൻ സഹായിച്ച കരൺ അദ്വാനിക്ക് മന്ത്രി പ്രത്യേകം നന്ദി പറഞ്ഞു
ലോകത്തിലെ വൻകിട തുറമുഖങ്ങളിൽ ഒന്നാണ് ഈ വിഴിഞ്ഞം. മദർഷിപ്പുകൾ ധാരാളമായി ഇനിയും വിഴിഞ്ഞത്തേക്ക് എത്തും. ലോകത്തെ തന്നെ ഏറ്റവും വലിയ കപ്പലുകൾക്ക് വിഴിഞ്ഞത് ബർത്ത് ചെയ്യാം. ഇന്ന് ട്രയൽ റൺ ആണെങ്കിലും വിഴിഞ്ഞം തുറമുഖത്തിന്റെ ഓപ്പറേഷൻ ഇന്ന് മുതല്‍ തുടങ്ങുകയാണ്. ഉടൻ പൂർണ പ്രവർത്തന രീതിയിലേക്ക് മാറുമെന്നും മുഖ്യമന്ത്രി വിശദമാക്കി.
വിഴിഞ്ഞം മദർ പോർട്ട് ആയി മാറുമെന്ന് പറഞ്ഞ മുഖ്യമന്ത്രി അഭിമാനിക്കാനുള്ള വക ഇവിടെ തീരുന്നില്ലെന്നും ഇത് ഒന്നാം ഘട്ടം മാത്രമാണെന്നും വിശദമാക്കി. നാലാം ഘട്ടം പൂർത്തിയാകുമ്പോൾ വിശാല തുറമുഖമായി മാറും. 2028ഓടെ വിഴിഞ്ഞം സമ്പൂർണ തുറമുഖമായി മാറും , ഇത്കടലോളം അഭിമാനമെന്നു മന്ത്രി പറയുന്നു.
