ബുധനാഴ്ച മുതല്‍ ഒരു മാസത്തെ പെൻഷൻ വിതരണം നടക്കും. ക്ഷേമ പെൻഷൻ വിതരണമാണ് നടക്കാൻ പോകുന്നത്. 900 കോടി രൂപയാണ് ഒരു മാസത്തെ കുടിശിക തുക തീർക്കാൻ വേണ്ടി ധനകാര്യ വകുപ്പ് അനുവദിച്ചിരിക്കുന്നത്. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളില്‍ മസ്റ്ററിംഗ് പൂർത്തിയാക്കിയ മുഴുവൻ പേർക്കും തുക ലഭിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ അറിയിച്ചു. ഇത് കൂടാതെ അഞ്ച് മാസത്തോളമുള്ള കുടിശിക തുകയാണ് ഇനി ജനങ്ങൾക്ക് ലഭിക്കാനുള്ളത്.
രണ്ടു മാസത്തെ കുടിശിക തുക ഈ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിന് മുൻപായിരുന്നു ധനകാര്യ വകുപ്പ് അനുവദിച്ച് നൽകിയത്. ഏപ്രിൽ മാസം മുതൽ കൃത്യമായി എല്ലാ മാസവും പെൻഷൻ വിതരണം ചെയ്യുമെന്ന് സർക്കാർ ജനങ്ങളെ അറിയിച്ചിരുന്നതാണ്. അതാത് മാസം പെൻഷൻ വിതരണം ചെയ്യാൻ ശ്രമിച്ചിരുന്നു എങ്കിലും ഇതിനായി വേണ്ട തുക സമാഹരിക്കാൻ ധനകാര്യ വകുപ്പിന് കഴിഞ്ഞിരുന്നില്ല. അത് കൊണ്ട് തന്നെ ആ മാസം മുതൽ കുടിശിക വരുകയും ജനങ്ങൾക്ക് പെൻഷൻ ലഭിക്കാതിരിക്കുകയുമായിരുന്നു.
ക്ഷേമപെൻഷൻ വിതരണം ചെയ്യാൻ വയ്ക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി സർക്കാർ നേരിടുന്നത് കൊണ്ടാണ് എന്നാണ് സർക്കാർ പറയുന്നത്. 18253 കോടി രൂപ കേരളത്തിന് കടമെടുക്കാനുള്ള അനുമതി കേന്ദ്ര സർക്കാർ നല്‍കിയിരുന്നു. പെൻഷൻ അക്കൗണ്ടിൽ കൂടിയും അല്ലാത്തവർക്ക് നേരിട്ടും വീട്ടിൽ എത്തിക്കുന്നതാണ്.
