News

നിക്ഷേപ തുക തട്ടിയെടുക്കൽ; വയോധികൻ മരിച്ച സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് 

കൊല്ലത്തെ  രണ്ടു മാസങ്ങൾക്ക് മുൻപ് വയോധികൻ മരിച്ച സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവരുകയാണ്, മരിച്ച പാപ്പച്ചൻ എന്ന വ്യക്തിയുടെ  നിക്ഷേപത്തുക തട്ടിയെടുക്കാനായിരുന്നു കൊലപാതക ശ്രമമെന്ന് കണ്ടെത്തിയിരിക്കുകയാണ് പോലീസ്, ഇതൊരു അപകടമരണമെന്ന് എഴുതിത്തള്ളിയ കേസ് ആയിരുന്നു.

കൊല്ലം ഈസ്റ്റ് പൊലീസിന്റെ അന്വേഷണത്തെ തുടർന്ന് കൊലപാതകമാണെന്ന്  ഇപ്പോൾ തെളിഞരിക്കുകയാണ്, സംഭവത്തിൽ സ്വകാര്യ പണമിടപാട് സ്ഥാപന മാനേജരായ വനിതയടക്കം അഞ്ചുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കൊലപാതകത്തിന് കൊട്ടേഷൻ കൊടുത്ത ആനി, മാഹീൻ , കാർ  വാടകക്കെടുത്ത ആസിഫ്, ധനകാര്യ സ്ഥാപന ബ്രാഞ്ച് മാനേജർ സരിത, അക്കൗണ്ടൻറ് അനൂപ് എന്നിവരാണ് പിടിയിലായത്

സരിതയും, അനൂപും ഈ കൊലപാതക ആസൂത്രണം ചെയ്യുന്നതിനായി രണ്ടു സിംകാർഡുകൾ  വാങ്ങി, പോലീസ് ഇവരെ സംശയിക്കുന്നതോടെ ഈ സിം കാർഡുകൾ  കളയുകയും ചെയ്തു, എന്നാൽ  മൊഴിയെടുക്കുന്നതിനായി ഇരുവരെയും സ്റ്റേഷനിലേക്ക് വിളിച്ചെങ്കിലുംഇവർ  അന്വേഷണത്തോട് സഹകരിക്കാൻ തയ്യാറായിരുന്നില്ല. ഇതോടെയാണ് പൊലീസിന്റെ സംശയം കൂടുതൽ ബലപ്പെട്ടത്.

ആദ്യം ഓട്ടോറിക്ഷ ഇടിച്ചു കൊലപ്പെടുത്താനായിരുന്നു ഇവരുടെ പദ്ധതി. മൂന്നു തവണ നടത്തിയ ശ്രമത്തിലും പദ്ധതി പരാജയപ്പെടുകയായിരുന്നു. ഇതിനു ശേഷമാണ് കാര്‍ വാടകയ്‌ക്കെടുത്ത് കൊലപാതകം നടത്തിയത്, 80 ലക്ഷം രൂപയാണ് ഇവർ തട്ടിയെടുക്കാൻ ശ്രമിച്ചത്, 18 ലക്ഷം രൂപയുടെ കൊട്ടേഷനിലാണ് കൊലപാതകം നടത്തിയിരിക്കുന്നത്, ബി എസ് എൻ ൽ റിട്ടയേർഡ് ഉദ്യോഗസ്ഥനാണ് മരിച്ച പാപ്പച്ചൻ.

Most Popular

To Top