സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസ്. മലയാള സിനിമയിലെ യുവ നടിയുടെ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്തിരിക്കുന്നത്. തനിക്ക് സിനിമയിൽ അവസരം തരാമെന്നു പറഞ്ഞു നിരവധി തവണ ബലാത്സംഗത്തിന് ഇരയാക്കി എന്നാണ് നടി പരാതിയിൽ പറയുന്നത്.നടിയുടെ പരാതിയെ തുടർന്ന് നെടുമ്പാശ്ശേരി പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ തനിക്കെതിരെ വന്ന പരാതിയിൽ ഒമർ ലുലു എതിർക്കുകയായിരുന്നു.
എന്നാൽ വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് തനിക്കെതിരെ കേസ് കൊടുത്തത് എന്നാണ് ഒമർ ലുലു ഈ വിഷയത്തിൽ പ്രതികരിച്ചത്. താനും നടിയുമായി വളരെ കാലമായി സൗഹൃദത്തിൽ ആയിരുന്നു എന്നും എന്നാൽ ആ സൗഹൃദത്തിൽ നിന്നും താൻ പിന്മാറിയതിൻറെ വൈരാഗ്യത്തിൽ ആണ് തനിക്കെതിരെ ഇത്തരത്തിൽ ഒരു കേസ് കൊടുത്തിരിക്കുന്നത് എന്നുമാണ് ഒമർ ലുലു പറയുന്നത്. പണം തട്ടിയെടുക്കാനുള്ള്‌ല ബ്ലാക് മെയില്‍ ശ്രമത്തിന്റെ ഭാഗമാണ് പരാതിയെന്നും ഒമര്‍ലുലു ആരോപിച്ചു.
ഹാപ്പി വെഡ്ഡിംഗ് എന്ന സിനിമയിലൂടെയാണ് ഒമര്‍ ലുലു സംവിധാന രംഗത്തെത്തിയത്. തുടര്‍ന്ന് ചെയ്ത ചങ്ക്‌സ് എന്ന സിനിമയും ശ്രദ്ധിക്കപ്പെട്ടു. ഒരു അഡാര്‍ ലവ് എന്ന സിനിമ ഇന്ത്യയാകെ ചര്‍ച്ചയായപ്പോള്‍ ഒമര്‍ ലുലുവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ധമാക്കയായിരുന്നു നാലാമത്തെ സിനിമ. ഒടുവില്‍ റിലീസ് ചെയ്ത നല്ല സമയം റിലീസ് സമയത്ത് എംഡിഎംഎയുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചെന്ന പേരില്‍ വിവാദങ്ങള്‍ നേരിട്ടിരുന്നു.
