ഒൻപത് പേരുടെ മരണത്തിനിടയാക്കിയ ഒമാനിലെ വാദി കബീർ വെടിവെപ്പിന് പിന്നിൽ ഒരു കുടുംബത്തിലെ മൂന്ന് സഹോദരങ്ങളെന്ന് റോയൽ ഒമാൻ പോലീസ് സ്ഥിരീകരിച്ചു. സുരക്ഷാ സേനയെ നേരിടുന്നതിനിടെ മരിച്ച ഒമാനി സഹോദരന്മാരാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു.
വാദി അൽ കബീറിലെ പളളിക്ക് സമീപമുണ്ടായ വെടിവെപ്പിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും ഒരു ഇന്ത്യക്കാരനും നാല് പാകിസ്ഥാൻ സ്വദേശികളും കൊല്ലപ്പെട്ടിരുന്നു. തിങ്കാളാഴ്ച രാത്രി പത്തുമണിയോയാണ് ദാരുണമായ സംഭവങ്ങൾ ഉണ്ടായത്. മസ്ജിദ് പരിസരത്ത് പ്രാർഥനക്കായി തടിച്ച് കൂടിയവർക്കെതിരെ അക്രമി സംഘങ്ങൾ വെടിയുതിർക്കുവായിരുന്നുവെന്നാണ് വിവരം.
